Sunday, September 19, 2010

എന്റെ കലാലയ സ്മരണകള്‍...

ഗ്രാമത്തില്‍ നിന്നും എട്ട് കിലോമീറ്റര്‍ ദൂരെയുള്ള കോളേജിലേക്കായിരുന്നൂ ബിരുദപഠനത്തീനായി പോയത്.ഞങ്ങളുടെ നാട്ടില്‍ നിന്നും കോളെജ് വഴി പോയിരുന്നത് അന്ന് രണ്ടേ രണ്ട് ബസുകള്‍ മാത്രം.ഇന്ന് സ്ഥിതി മാറിയിരിക്കുന്നൂ,അതും ഇല്ലാതായിരിക്കുന്നൂ.യാത്രയുടെ ഈ അസന്തുലിത മൂലം
എന്നുംഅരമണിക്കൂര്‍ നേരത്തേ കോളേജിലെത്തിയിരിക്കും.

മിക്കവാറും ആദ്യ പീരിയഡ് ഉലഹന്നാന്‍ സാറിന്റെ ലോകചരിത്രമാണ് .ഉലഹന്നാന്‍ സാറിന് ഒരുവിളിപ്പേരുണ്ടായിരുന്നൂ.ഉപ്പായി.അപ്പനമ്മമാര്‍ സ്നേഹത്തോടെയും നാട്ടുകാര്‍ഇരട്ടപ്പേരായും അത് വിളിച്ച് പോന്നൂ.പണ്ടെങ്ങോ കോളേജില്‍ പഠിച്ചിരുന്ന,ഉപ്പായിസാറിന്റെ അയല്‍ പക്കക്കാരനായ സാബുവാണ് ഈ രഹസ്യവിവരം കോളേജില്‍എത്തിച്ചത്.അന്ന് മുതല്‍ കുട്ടികളും രഹസ്യമായും പരസ്യമായും നീട്ടി വിളിച്ചൂ...ഉപ്പായിമാഷേ ..എന്ന്.കളിയാക്കി വിളിച്ചൂ എന്നറിഞ്ഞാല്‍ ഉപ്പായി സാര്‍ ഒരുചീറ്റപ്പുലിയാകും.

കരിമ്പാറയില്‍ ഡ്രില്‍ ചെയ്യുന്ന ശബ്ദത്തില്‍ ഉപ്പായി സാര്‍ ഹിസ്റ്ററി എടുക്കുന്നത് കേള്‍ക്കുന്നതിലും ഭേദംമരണമായിരുന്നൂ.എന്തുകൊണ്ടോ ഞങ്ങള്‍ മരിച്ചില്ല. ഹിസ്റ്ററി തനിയേ പഠിക്കേണ്ട ഒന്നാണ്എന്ന് പഠിപ്പിച്ചത് ഉപ്പായി സാറാണ് .കുത്തും കോമയും കോളനുമില്ലാതെ ഫ്രഞ്ച് വിപ്ലവവും റഷ്യന്‍ വിപ്ലവവും റെനെയ്സാന്‍സ്സും എല്ലാം ഞങ്ങളെ നോക്കി പല്ലിളിച്ചൂ.യൂണിവേഴ്സിറ്റി
സിലബസ് അഡ്വൈസറി മെമ്പര്‍മാരെ,ഹിസ്റ്ററി എന്ന് പീഡ്ഡനം എന്തിന് ഞങ്ങളുടെസബ്ബാക്കി?ആല്പ്സ് പരവ്വതനിരയെ വിറപ്പിച്ച ചക്രവര്‍ത്തി ആ ഉടവാളോന്ന് വീശൂ ഞങ്ങളെനീ മോചിപ്പിക്കൂ

ഉപ്പായിസാറിന്റെ ക്ലാസ് അറുബോറായിരുന്നെങ്കിലും ക്ലാസില്‍ ഞങ്ങള്‍ എല്ലാവരും വിനയകുനയന്മാരുംകുനിയികളുമായിരുന്നൂ.അത് ഉപ്പായി സ്സാറിന് മാത്രം വശമുള്ള ഒരു ഷോക് ട്രീറ്റ്മെന്റ് രഹസ്യമാണ്.

കോളേജില്‍ ചേര്‍ന്നതിന്റെ മൂന്നാം ദിവസ്സം ആയിരുന്നൂ ഉപ്പായിസ്സാറിന്റെ ആദ്യക്ലാസ്.വലിയഒരു രജിസ്റ്ററുംതാങ്ങി സാര്‍ ക്ലാസിലേക്ക് വന്നൂ.നേരേ പേര്
വിളിക്കാന്‍തുടങ്ങി.ഫസ്റ്റ്ബഞ്ചില്‍ മൂന്നാമതായിരുന്നൂ ഞാന്‍.ഊരിപ്പോയ ഫൌണ്ടെന്‍ പെന്നിന്റെ ടോപ്പ്കുനിഞ്ഞിരുന്ന് തിരയുന്നതിനിടയിലാണ് എന്റെ പേര് വിളിക്കുന്നത് കേട്ടത്.കുനിഞ്ഞ് കിടന്ന്തന്നെ പറഞ്ഞൂ യേസ് സാര്‍.ദാ വരുന്നൂ അടുത്തത്-എന്താടാ നിനക്ക് തലയില്ലേ?’‘ചമ്മലോടെപറഞ്ഞൂ ‘’സാര്‍ പെന്നിന്റെ ക്യാപ് ഊരിപ്പോയി അത് നോക്കുവാരുന്നൂ.’‘പിന്നെ അവിടെ
വീണത് ഒരു ആറ്റം ബോംബ് ആയിരുന്നൂ.‘’ഓ..നിന്റെതിനപ്പോ നീ ക്യാപ്പും
ഇട്ടോണ്ടാണൊവന്നിരിക്കുന്നേ
’‘കൂട്ടച്ചിരികള്‍ക്കിടക്ക് ബാക്കി ഞാന്‍ കേട്ടില്ല.പിന്നീട് മൂന്ന് വര്‍ഷക്കാലം ഉപ്പായി സാറിന്റെ ക്ലാസില്‍ഞാന്‍ നല്ലോരു വിദ്യാര്‍ത്ഥി ആയിരുന്നൂ.

ഉപ്പായിസാറിന്റെ കരകര ശബ്ദത്തിലും ക്ലാസിലിരുന്നുറങ്ങിയിരുന്ന ഒരാളുണ്ടാ‍യിരുന്നൂ,പിന്‍ ബഞ്ചില്‍ ബിജുകുര്യാക്കോസ്.ഞങ്ങള്‍ക്കെല്ലാം അവനൊരു അത്ഭുതജീവിയായി മാറുകയായിരുന്നൂ.കേളേജിന്റെനൂറ് മീറ്റര്‍ ദൂരെ നിന്നേ അറിയാം ഉപ്പായിസാര്‍ കോളേജില്‍ വന്നിട്ടുണ്ടോഎന്ന്.അത്രക്ക് പൊലിമയായിരുന്നൂ ആ ശബ്ദത്തിന്.ആ ഉച്ചഭാഷിണിക്കിടയിലും ഇത്രക്ക്
ശാന്തനായി ഉറങ്ങുന്ന അവന്‍ അത്ഭുതമല്ലാതെ മറ്റെന്ത്?

ഒടുവില്‍ ഞങ്ങള്‍ ആ അത്ഭുതം കണ്ടെത്തി,അവന്റെ അമ്മ ജില്ലാഹോസ്പിറ്റലിലെ നേഴ്സ് ആയിരുന്നൂ.അവര്‍ കൊണ്ടുവന്ന് വച്ചിരുന്ന പഞ്ഞിമുഴുവന്‍ അവനൊരു പേപ്പറില്‍ പൊതിഞ്ഞ് ഡസ്കിന്റെ ഒരു വിടവില്‍തിരുകി വച്ചിരിക്കുന്നൂ.ഉപ്പായി സാറിന്റെ ക്ലാസില്‍ പഞ്ഞിയെടുത്ത് ചെവിയില്‍തിരുകി സുന്ദരമായി നിദ്രപ്രാപിക്കും,ആനിയമ്മ നെഴ്സിന്റെ ഈ കുഞ്ഞാട്.സെക്കന്റ്ഫ്ലോറില്‍ ഡിപ്പാര്‍ട്ട് മെന്റിനൊട് രണ്ട് ക്ലസ് ഇപ്പുറത്തായിരുന്നൂ ഞങ്ങളുടെക്ലാസ്.അത് വഴിപോകുന്ന് തരുണീമണികള്‍ക്ക് ഞങ്ങളുടെ ക്ലാസ് റൂം ഒരു ബര്‍മുഡാട്രയാഗിള്‍ അയിരുന്നൂ.അതിന്റെ നേതാവു രതീഷും.,പകുതി സമയം സഖാവും ബാക്കി
പകുതിക്ക് വിദ്യാര്‍ത്ഥിയുമായിരുന്നു രതീഷ്.ഇടവേളകളില്‍ ക്ലാസ് വരാന്തയില്‍ ഞങ്ങള്‍ ഒരുനിരതന്നെ തീര്‍ക്കും.രതീഷും റോബിനും,എന്നും താരത്തിളക്കത്തോടെ
ഞങ്ങള്‍ക്കിടയില്‍മിന്നി നിന്നൂ.കൂടെ ഓളം തീര്‍ത്ത് ജോസിയും മമ്മൂട്ടി തലക്ക് പിടിച്ച് നടന്ന്അനൂപും അനിയനും,ബിജുവും,ജോണും
.ഞാനും


വരാന്തയില്‍ രതീഷിന്റെ പതിവ് നമ്പര്‍ ഉണ്ടായിരുന്നൂ..’‘എടി മോളേ,ഭൂതം പറയും ഭാവി പറയുംഇല്ലേല്‍ നമുക്ക്സ്വല്പം വര്‍ത്തമാനം പറയാം..’‘ഈ നമ്പരിട്ടാണ് ബി എ ഇംഗ്ലീഷിലെ ലിന്‍ഡയെ രതീഷ് കറക്കി വീഴ്ത്തിയതും പിന്നീട് ഒരു ഭൂകമ്പമായതും.ലിന്‍ഡ ഇടക്ക് വച്ച് പഠനം നിര്‍ത്തിയതും.

ഞങ്ങള്‍ കാവലില്ലാത്ത നേരം അയല്‍ ക്ലാസിലെ കശ്മലന്മാര്‍ ഞങ്ങളുടെ ക്ലാസില്‍ കയറി സൊള്ളുകപതിവയിരുന്നൂ.ഞങ്ങളുടെ അഭിമാനത്തെ ചോദ്യം ചെയ്ത ഇതെങ്ങനെ സഹിക്കാന്‍ പറ്റും?വന്നവരെ ഭീഷണിപ്പെടുത്തി,വരാതെ കാവലിരുന്നൂ.അതിന് കിട്ടിയ പ്രതികാരം ലേശം കടുത്തതായിരുന്നൂ.പുറം രാജ്യത്തെ ആക്രമണകാരി ആയിരുന്നാ ബിജോ പണിപറ്റിച്ചു കടന്ന് കളഞ്ഞൂ.

അന്ന് ആദ്യ പീരിയഡ് ഉപ്പായിസാറിന്റെതാണ് ‍.ബിജൊയുടെ അപ്പന്റപ്പന്‍ കോരമാപ്ല അലക്കി വിരിച്ച കരിമ്പടം പോലെ അന്നും വെള്ളച്ചുവരില്‍
നെടുനീളത്തില്‍ ബ്ലാക്ക് ബോര്‍ഡ് പതിവിലും വൃത്തിയില്‍.അതില്‍ ചോക്ക്
നനച്ച് കനത്തില്‍ എഴുതി വച്ചിരിക്കുന്നൂ.’‘കടല്‍ വെള്ളം വറ്റിച്ചാല്‍ എന്തായി
മാറും...?
താഴെ എഴുതി,
ഉപ്പായി മാറും..’‘
ലാസറിനൊട് പൊറുത്ത് കൊടുത്ത പിതാവേബിജോയോട് ഞങ്ങള്‍ എങ്ങനെ പൊറുക്കും.മലഞ്ചരക്ക് കച്ചവടക്കരനായ അവന്റപ്പന്‍ അവനെന്തിനാണ് ഇങ്ങനെയൊരു ബുദ്ധികൊടുത്തത്?

ആരും തുടച്ചില്ല.അത് ഉപ്പായിസാറിനെ കാത്ത് ആറടിനീളത്തില്‍ അങ്ങനെ കിടന്നൂ.ബെല്ലടിച്ചൂ.ആറടിനീളത്തില്‍ ഉപ്പായി സ്സാര്‍ ക്ലാസില്‍ പ്രത്യക്ഷപ്പെട്ടൂ. എല്ലാവരുടേയും ശ്വാസം നിലച്ചിരിക്കുന്നൂ.കൊലക്കയര്‍ വീണവന്‍
ഒരു ലിവര്‍ വലിക്കുന്ന ശബ്ദത്തിന് കാതോര്‍ക്കുന്നത് പോലെ ഞങ്ങള്‍
ഒരുള്‍ക്കിടിലത്തോടെ കാത്തിരുന്നൂ. ഉപ്പായിസ്സാര്‍ ബുക്ക് തുറന്നൂ..ഭാഗ്യം, സാര്‍ കണ്ടില്ല..
?അതോ ചമ്മി നില്‍ക്കുവാന്നൊ…??ഞങ്ങള്‍ക്ക് ഏറെ നേരം ചിന്തിക്കേണ്ടിവന്നില്ല.കനത്തില്‍ ഒരു ഇടിമുഴക്കം തന്നെ വന്നു..’‘കടല്‍
വെള്ളമല്ല നിന്റെയൊക്കെ അപ്പന്റെ വെള്ളം വറ്റിച്ചാലും ഈ ഉപ്പായി മാറില്ല,’‘
ബിജോയുടെ അപ്പന്റപ്പന്‍ ചത്ത് പോയ കോരമാപ്ലയും അവരുടെ മൂന്ന് തലമുറയും
കുഴിമാടത്തില്‍ നിന്നും ഒന്നെഴുന്നേറ്റ് ഉപ്പായി സ്സാ‍റിനെ ഒന്ന് നമസ്കരിച്ചോ എന്ന് തോന്നി.

ഇതിനിടക്ക് ഒന്ന് രണ്ട് വട്ടം ബിജോ ക്ലാസിന് മുന്നിലൂടെ കടന്ന് പോയി.ജോസി വെള്ളം തൊട്ട് ബോര്‍ഡ് തുടച്ചു,ഞങ്ങള്‍ നിരപരാധിത്തം ഉപ്പായി സാറിനോട് ഏറ്റ് പറഞ്ഞൂ.ബിജോക്ക് ഞങ്ങള്‍ മാപ്പും കൊടുത്തൂ. ഞങ്ങളുടെ
ക്ലാസിലെ തരുണീമണികളേയും അയല്‍ ക്ലാസിലെ പ്രേമഭാജനങ്ങ്ളേയും വാക്കെറിഞ്ഞും വഴക്കടിച്ചും സ്നേഹിച്ചും കലഹിച്ചും,കോളേജിനോട് ചേര്‍ന്നുള്ള പള്ളിയില്‍ പെരുന്നാള്‍ കൂടിയും ജോണിന്റെ മധുരമുള്ള പാട്ടുകള്‍ കോളേജിന് പിന്നിലെ വാകമരച്ചുവട്ടില്‍ വട്ടം കൂടിയിരുന്ന് കേട്ടും കാലം രണ്ട് കടന്ന് പോയി.

തേര്‍ഡ് ഇയറിന്റെ തുടക്കത്തിലാണ് ,ഉരുണ്ട് , മിഷിയെഴുതി വിടര്‍ന്ന കണ്ണുകളുള്ള രാജി എന്നോട് ചോദിച്ചത്,ഞാന്‍ നിന്നെ സ്നേഹിച്ചോട്ടേ എന്ന്.അവളുടെ നീലസമുദ്രം പോലത്തെ കണ്ണിന്റെആഴത്തിലേക്ക് നോക്കി
ഞാന്‍ പറഞ്ഞൂ ‘നീ എന്റെ ക്ലാസ് മെറ്റാണ് ‘എന്ന്.ആ സ്നേഹം നിരസിച്ച
കുറ്റബോധം പിന്നെ നല്ലോരു സൌഹൃദത്തിലേക്ക് വഴിമാറി.ഞങ്ങളുടെ കോളേജിന്റെ ചരിത്രത്തില്‍ ആദ്യമായിട്ട് ഞങ്ങള്‍ ഒരു കൈയെഴുത്ത് മാസിക പുറത്തിറക്കുന്നതും ഞങ്ങള്‍ ഇക്കണോമിക്സ് ഡിപ്പാര്‍ട്ട് മെന്റ് കാരായിരുന്നൂ. നേതൃത്തം ഞങ്ങളിലെ കലാവാസന കണ്ടെത്തിയ പത്രോസ് സാറും.പഴയകാല സിനിമാക്കഥകളുടെ ഒരു ചരിത്രബുക്കായിരുന്നൂ പത്രോസ് സാര്‍.വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം ഭാര്‍ഗ്ഗവി നിലയം എന്ന പേരില്‍ സിനിമയാക്കുന്ന കാലം,ബാബുരാജ് ഗാനഗന്ധര്‍വനെ താമസമെന്തെ പാടി പഠിപ്പിക്കൂന്നൂ.അരികത്ത് സുല്‍ത്താനും.എത്ര പാടിയിട്ടും ഗന്ധര്‍വന്റെ താമസം ശരിയാകുന്നില്ല.അരികത്ത് അക്ഷമനായി സുല്‍ത്താന്‍ ഒടുവില്‍ അരയിലിരുന്ന വിശ്വവിഖ്യാതമായ കത്തിയൂരി സുല്‍ത്താന്‍ ഗന്ധരവന്റെ മേല്‍ ചാടിവീണു.’ ‘കഴുവറട മോനേ അടുത്തതില്‍ ശരിയാക്കിയില്ലെങ്കില്‍ തട്ടിക്കളയും ഞാന്‍.’‘ താമസമില്ലതെ ദാ വരുന്നൂ
‘താമസമെന്തേ വരുവാന്‍..‘ നോക്കണേ സുല്‍ത്താന്റെ കത്തിയുടെ ഒരു ശക്തി.ഈ ക്കഥ ആദ്യം കേട്ടത് പത്രോസ് സ്സര്‍ പറഞ്ഞാണ് ‍.കഥകളുടെ ഒരു ഖനിയായിരുന്നൂ സാര്‍.

മൂന്ന് മാസം ഞങ്ങളുടെ ക്ലാസിലെ തരുണിമണികള്‍ ഉറക്കം കളഞ്ഞു പകര്‍ത്തി എഴുതി ഞങ്ങള്‍ മാസികപുറത്തിറക്കി.560 പേജില്‍ ഉരുട്ടി, വെടുപ്പില്‍ ഞങ്ങളുടെ പെണ്‍ പടകളുടെ കൈപ്പടയില്‍ കഥയും കവിതയും ലേഖനങ്ങളും പരന്ന്
കിടന്നൂ. എന്റെ കഥ പകര്‍ത്തി എഴുതിയത് അതില്‍ ഏത് കൈ ആയിരുന്നൂ
രാജിയുടെ കണ്ണുകള്‍ പറഞ്ഞൂ നിന്റെ ഹൃദയം പകര്‍ത്തിയത് ഞാനാണ് എന്ന്.

കോളേജിലെ അവസ്സാന കാലത്തെ ഇലക്ഷനില്‍ ഞങ്ങളുടെ ഡിപ്പാര്‍ട്ട് മെന്റിന്റെ
അഭിമാനമായി ഞങ്ങളുടെ ജോസി നോമിനിയായി.ഇലക്ഷന് നിന്നൂ.ഞങ്ങള്‍ക്കത്
കേവലം പാര്‍ട്ടി മത്സരമായിരുന്നില്ല.അഭിമാനത്തിന്റെ ഇലക്ഷന്‍ ആയിരുന്നൂ. കൊമേഴ്സ് ഡിപ്പാര്‍ട്ട് മെന്റിനോടുള്ള മത്സരം.അവരുടെ നോമിനിയാണ്, ഞങ്ങള്‍ മാപ്പ് കൊടുത്ത ബിജോ.സഖാവായ രതീഷും ഞങ്ങളും എല്ലവരും ഒന്നിച്ച് അണിനിരന്ന് വോട്ട് തെണ്ടി.അവന് വേണ്ടി.ഞങ്ങള്‍ക്ക് വേണ്ടി.ഞങ്ങള്‍ കളിയാക്കി തോലുരിച്ച പ്രേമഭാജനങ്ങളുടെ മുന്നില്‍ ഞങ്ങള്‍ വില്ല് പോലെ
വളഞ്ഞ്നിന്ന് യാചിച്ചൂ .കേണപേക്ഷിച്ചു.

ഇലക്ഷന്‍ നടന്നൂ റിസള്‍ട്ട് വന്നൂ.ഞങ്ങളുടെ ജോസി വിജയിച്ചിരിക്കുന്നൂ.ഇനി ബി എ തോറ്റാലും വേണ്ടില്ല എന്ന് പറഞ്ഞ് രതീഷാണവനെ ആദ്യം ഒരു കൊടിമരം പോലെ ഉയര്‍ത്തിനിര്‍ത്തിയ.പിന്നെ ഞങ്ങളവനേ തോളിലേറ്റി കോളേജ് മുഴുവന്‍ എത്ര വലം വച്ചൂ,അറിയില്ല.കോമേഴ്സ് ഡിപ്പാര്‍ട്ട് മെന്റിന് മുന്നില്‍ പാലക്കന്റെ ഓലപ്പടക്കം പലതവണ പൊട്ടി. മാലയായിത്തന്നെ.ബിജോ പരാജയം താങ്ങാനാവാതെ നേരത്തേ തന്നെ പാലായിലേക്ക് ഒളിച്ചോടി.ഞങ്ങള്‍ ആര്‍ത്ത് വിളിച്ചൂ.വിജയാഹ്ലാദത്തില്‍
ജോസി ഞങ്ങളുടെ തോളിലിരുന്ന് ചിരിച്ചൂ.11 മാസങ്ങള്‍ക്ക് ശേഷം പിന്നീട്
ഒരിക്കല്‍ കൂടിഞങ്ങളവനെ തോളിലെടുത്തൂ.കുറുക്കന്‍ മലയിലെ അവന്റെ വീട്ടില്‍ നിന്നുള്ള ഒറ്റയടിപ്പാതയിലൂടെ ഇടവക പള്ളിയിലേക്കും പിന്നീട്
സെമിത്തേരിയിലേക്കും അവനെ ഞങ്ങള്‍ എത്തിച്ചത് തോളില്‍ എടുത്ത്
കൊണ്ടായിരുന്നൂ.അപ്പോള്‍ ഞങ്ങളുടെ മനസ്സില്‍ ആര്‍പ്പ് വിളികള്‍ ഉണ്ടായിരുന്നില്ല.ഓരോ സൌഹൃദവും ഒരു വിടവാങ്ങലില്‍ അവസാനിക്കുന്നൂ എന്നായിരുന്നൂ ഞാനപ്പോള്‍ ഓര്‍ത്ത് കൊണ്ടിരുന്നത്.

No comments:

Post a Comment