ബസ്സിറങ്ങി വാകമരച്ചുവട്ടിലൂടെ നേരെ നടന്നത് പള്ളിത്താഴത്തേക്കാണ്.ഒരു പെരുമഴ പെയ്ത് തോര്‍ന്നിരിക്കുന്നൂ.കാറ്റിലും പിശ്ശറിലും ചിതറിയ ഇലകള്‍ കുരിശ്ശുപടി മൂടിക്കിടക്കുന്നൂ.തോട്ടിറമ്പി ല്‍ നിന്നും കൈതപ്പൂക്കളുടെ ഗന്ധം.ഇലകള്‍ ചവിട്ടി മുകളിലേക്ക് കയറി.മാനത്ത് മഴക്കാറ് കണ്ടാല്‍ പിന്നെ രണ്ട് നാളത്തേക്ക് ഇരുട്ടിലാവും.പതിവ് തെറ്റിയിട്ടില്ല.തിരുരൂപത്തിന് മുകളില്‍ മാത്രം വെളിച്ചമുണ്ട്.സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയിലേക്ക് നോക്കുന്ന ആ കണ്ണുകള്‍ നന്നായിത്തന്നെ കാണാം.കര്‍ത്താവിനൊപ്പം കൈകള്‍ മുകളിലേക്കുയര്‍ത്തി നിന്നു,ആകാശങ്ങളിലിരിക്കുന്ന നീതിമാന്റെ പിതാവേ.ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നവനേ എന്നോട് പൊറുത്താലും
പ്രാര്‍ത്ഥനകള്‍ക്ക് വെളിച്ചമേകാന്‍ ആരൊ കത്തിച്ച് വച്ച മെഴുക് തിരിയും മഴയില്‍ അണഞ്ഞിരിക്കുന്നൂ.വീട് വരെ എത്തണം.കൈയില്‍ വെളിച്ചമില്ല. തോടും സര്‍പ്പക്കാടും കടക്കണം.അച്ഛനെ ഓര്‍ത്തൂ’‘കണ്ണില്‍ കുത്തിയാലറിയാത്ത ഇരുട്ടാണ്.കൈയില്‍ വെളിച്ചമില്ലാതിങ്ങനെ നടക്കരുതെന്ന് പറഞ്ഞിട്ടില്ലേ കൊച്ചേ നിന്നോട്,പകല്‍ കൂടി പാമ്പിറങ്ങുന്ന വഴിയാ..’‘ പാതികത്തിയ തിരി എടുത്ത് കൈയില്‍ വച്ചു.കുരിശ്ശില്‍ തൊട്ടിയില്‍ നിന്നും താഴേക്കുള്ള പടികള്‍ ശ്രമപ്പെട്ട് ഇറങ്ങി.ഈപടികള്‍ ഓടിയിറങ്ങിയ ഒരു കാലമുണ്ടായിരുന്നൂ.പടികള്‍ അവസ്സാനിക്കുന്നിടത്ത് ഒറ്റുകാരുടെ വെള്ളിക്കാശ് വീണ ഭണ്ഡാരം.പോക്കറ്റില്‍ പരതി കൈയില്‍ കിട്ടിയതത്രയും അതിലേക്കിട്ടൂ.എത്രയുണ്ടാകും? അറിയില്ല.വഴിതെറ്റിയ കുഞ്ഞാടുകള്‍ക്ക് ഇടയനെ കാട്ടിക്കൊടുത്ത മഹേശാ..എന്റെ ജീവന്റെയീ പാനപാത്രം നീക്കിത്തരേണമേ…
വെളിച്ചം കടക്കാത്ത ഗുഹപോലെ മുന്നില്‍ ഇരുള്‍ വഴി നീണ്ട് കിടക്കുന്നൂ.എവിടെയാണവസ്സാനം? ഇരുട്ടില്‍ തുടങ്ങി ഇരുട്ടിലേക്ക് തന്നെ അവസാനിക്കുകയാണ്.ഇരുളിനെ ഭയം തോന്നിയില്ല.മഴനനവില്‍ കുതിര്‍ന്ന വഴി.
പാതിയില്‍ മുറിഞ്ഞ കാലിന് വേദനതോന്നുന്നുണ്ട്.വേദനിക്കട്ടെ, താഴെ നിന്ന് മുകളിലേക്ക് ദേഹം മുഴുവന്‍ ആ വേദന പടരട്ടെ.കാലുറപ്പിച്ച് തന്നെ നടന്നു.വെപ്പുകാലിന്റെ കുഴലിനകത്ത് വേവുന്ന മാംസം.മുറിഞ്ഞ മാംസത്തിന്റെ വെറും വേദന മാത്രമാണ്.മനസ്സിന്റെയല്ല.വേ ദനകളുടെ പരമകോടി എത്തട്ടെ. എന്നാലും ഞാന്‍ നിലവിളിക്കില്ല. ഒന്നരവര്‍ഷ്ങ്ങള്‍ക്ക് ,മുന്‍പ് ഈ വഴികളെല്ലാം പാദങ്ങളില്‍ തൊട്ടറിഞ്ഞവനാണ്.,കൊന്നപ്പൂക്കളുടെ കണികാഴചയുമായി ഒരു പ്രാവാസത്തിന്റെ അവധി വന്നത് ഒന്നര വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ജീവിതത്തിലെ വരും വരായ്കകള്‍ ആരാണ് തീരുമനിക്കുന്നത്?ജീവിതം മാറ്റിവരക്കാന്‍ എത്ര സമയം?ജീവിതം ഗതിമാറാന്‍ രണ്ട് ചക്രദൂരം മാത്രം.ദുരന്തങ്ങള്‍ നടന്ന് കയറാന്‍ ആയിരുന്നോ അന്ന് ബൈക്കൊടിച്ച് പോയത്?കാലറ്റത് ആശുപത്രിയിലോ,വഴിയിലോ അറിയില്ല,ഒന്നറിയാം ഇരുകാലില്‍ വന്നവന്‍ ഒറ്റക്കാലനായിരിക്കുന്നൂ. നഖങ്ങള്‍ ഭംഗിയില്‍ വെട്ടിനിര്‍ത്താന്‍ ഒടിവ് തട്ടാത്ത പത്ത് വിരലുകള്‍ ഇനിയില്ല.അമ്മക്ക് പ്രിയപ്പെട്ട വിരലുകളില്‍ അഞ്ചെണ്ണം ഓര്‍മ്മയായിരിക്കുന്നൂ.മാസങള്‍ക്കിപ്പുറം കുഴലിലാക്കിയ കാലുമായി തിരികെ മണല്‍ക്കാട്ടിലേക്ക്.മരുച്ചൂടി ല്‍ മാംസം വെന്തപ്പോള്‍ നട്ടിലേക്ക് തുടരെ നടത്തിയ യാത്രകള്‍.നെഞ്ചകത്തന്ന് കുരുങ്ങിയ ആ നിലവിളി ഇന്നും ബാക്കിയാണ്.ഈ രാത്രി അവസാനിക്കുന്നിടത്ത് ഒരു യാത്രയും അവസാനിക്കുകയാണ്.നടന്ന് തീര്‍ക്കാന്‍ ദൂരങളില്ല.താണ്ടാന്‍ വഴിത്താരയില്ലാ,ജീവിതം ഓര്‍മ്മയാവുകയാണ്.
ഒറ്റ് കൊടുക്കപ്പെട്ടവരുടെ തമ്പുരാനേ, കാറ്റിനേയും കടലിനെയും ശാസിച്ചുറക്കിയവനെ,എന്റെ ഉള്ളിലെ കൊടുങ്കാറ്റ് ശമിക്കുന്നില്ലല്ലോ.കുരിശ്ശേറ്റത്തിലും ഇടറാതെ നിന്ന മഹേശാ,എന്റെ മനസ്സിടറുന്നല്ലോ.!!!!
മുന്നില വഴിപിരിയുകയാണ്.വലത്തോട്ടോ..നെരേയോ,,?രണ്ട് വഴിക്കും വീടെത്താം.വലത് പോയാല്‍ വീട് വരെ വഴിയുണ്ട്.നേരെ പോയാല്‍ കാവിറങ്ങി സര്‍പ്പക്കാട് ചുറ്റി തോട്ടം കടന്ന് വീട്ടിലെത്താം.നെരേ തന്നെ നടന്നു.ഒരിക്കലൊരു പ്രണയം പൂത്തുലഞ്ഞ് നടന്ന വഴി.ഓര്‍മ്മകളുടെ നടവഴി.പ്രണയസങ്കടങ്ങളുടെ പെരുവഴി.എത്ര നടന്നിട്ടും നടന്നിട്ടും അവസ്സാനമില്ലതെ നീളുന്ന ആ വഴിതന്നെ പോകാം.കാവിനടുത്ത് വഴി വീണ്ടും വലത്തേക്ക് തിരിയുകയാണ്. സര്‍പ്പക്കാവിന്നോരം ചുറ്റി കുന്ന് കയറണം.മണ്ണ് വഴിക്ക് നല്ല നനവ്.അങ്ങിങ്ങ് വെള്ളക്കെട്ടുണ്ട്.ആകാശ ഹൃദയം തുറന്ന മഴയുടെ കണ്ണുനീര്‍.മഴനനവിനെ ഒന്ന് തൊട്ടറിയണം.ഒറ്റച്ചെരുപ്പൂരി ക്കാല്‍ വച്ചൂ.വെള്ളത്തിലേക്ക് തന്നെയാണ് കാല്‍ വഴുതിയത്.നനവില്‍ പൂത്തുലഞ്ഞ ഒരു കുളിര്‍ മുകളിലേക്ക് …ദേഹം മുഴുവന്‍ തളിര്‍ക്കുന്നൂ.പല്ല് മുള്‍ക്കാത്ത ഉണ്ണിക്കുട്ടന്മാര്‍ നനവ് തിന്നാന്‍ സര്‍പ്പക്കാവില്‍ നിന്നും ഇറങ്ങി വരും.വരട്ടെ.വന്ന് വികൃതികാട്ടട്ടെ.വഴുക്കലുള്ള പത് പതുപ്പ് കാലിലറിയണം.ഒരുകാല്‍ ഇനിയും ബാക്കിയുണ്ടല്ലൊ.തിരികത്തിച്ചി ല്ല.ഇരുട്ട് തപ്പി മെല്ലെ നടന്ന്.
ഉണ്ണിക്കുട്ടന്മാര്‍ ഇന്നും ദയകാട്ടിയിരിക്കുന്നൂ.സര്‍പ്പക്കാട് കടന്ന് കുന്ന് കയറി.മുന്നില്‍ ദുര്‍നിമിത്തങ്ങളുടെകോട്ടപൊലെ ഒരിക്കല്‍ തെന്റെ പ്രണയത്തിന്റെ കാവാലാളായിരുന്നവളുടെ വീട്.ഇരുട്ടിലങ്ങനെ ഉയര്‍ന്ന് നില്‍കുന്നൂ.പണ്ടത്തെപ്രണയം ഈ രാവിലും തപിക്കുന്നൂ. തപിക്കുന്നൂ.വേഷങ്ങള്‍ ഇളകിയാടുന്നു.പ്രണയവസന്തങ്ളുടെ നാല് വര്‍ഷങള്‍,ജീവിതം നെയ്തുകൂട്ടിയ 4 വര്‍ഷം.മരണക്കിടക്കയില്‍ വച്ച് അപ്പന് കൊടുത്ത സത്യത്തില്‍ അപ്പനോടൊപ്പം അവള്‍ കുഴിച്ചുമൂടിയത് തന്റെ ജീവിതം കൂടിയായിരുന്നു.കുടുംബിനിയായ് കടല്‍ കടന്നിട്ടും ഇന്നും ഹൃദയത്തിന്റെ പാതിയിലിരുന്ന് രക്തം വിയര്‍ക്കുന്നൂ.പിന്നെയും വഴിപിരിഞ്ഞ പ്രണയങ്ങള്‍ എത്രയെത്ര?ഒടുവില്‍ ഒറ്റക്കാലനെ വേണ്ടെന്ന് പറഞ്ഞ് വഴിപിരിഞ്ഞവള്‍ വരെ.ജീവിതം വഴിപിരിയുന്നത് എത്ര പെട്ടെന്നാണ്?ഗത്സെമെനയില്‍ രക്തം വിയര്‍ത്ത് നിലവിളിച്ച നീതിമാനേ,പാപികളോട് പൊറുത്ത്കൊടുത്ത കര്‍ത്താവേ,എന്റെ വസന്തത്തെ പാതിയില്‍ മുറിച്ചവരോട് ഞാനും പൊറുത്ത്കൊടുക്കുന്നൂ.
വീട്ടിലും വെളിച്ചമില്ല.ആരെയും ഉണര്‍ത്തരുത്.ഇന്ന് ഉറക്കത്തിന്റെ രാത്രിയാണ്.ഉറങ്ങട്ടെ.നിലവിലി കളൊടെ ഉണരാനുള്ളതാണ്.ഓരമ്മകള്‍ പെരുക്കുന്ന തന്റെ മുറി.പാതികത്തിയ തിരി കത്തിച്ചു പലതവണ വായിച്ച് മടക്കിയ പുസ്തകങ്ങള്‍,കേട്ട പാട്ടുകള്‍.ഓര്‍മ്മകള്‍ പെയ്യുന്ന ഡയറിത്താളുകള്‍ എല്ലാം ആദ്യം കാണുന്നവനെ പോലെ ഒരു വട്ടം കൂടി നോക്കി.അവസാനമായി.തന്റെ പ്രിയപ്പെട്ടതെല്ലാം മറ്റാരുടേതൊ ആയി മാറുകയാണ് ആര്‍ക്കും വേണ്ടാതാവുകായാണ്. നെഞ്ചിലെവിടെയോ ഒരു വിങ്ങല്‍,ആരോടും പരഭവമില്ല.ഇത് വിധിയല്ല,തേടിവരും മുന്നെ തെടിചെല്ലുകയാണ്.മാസങ്ങളുടെ പാകപ്പെടുത്തല്‍.ജീവിതം വിട്ട് പോയവര്‍ മുന്നില്‍ വരാന്‍ തുടങ്ങിയിട്ട് മാസങ്ങളായി.പാസ്പോര്‍ട്ടെടുത്ത് നോക്കി.വിസയുണ്ട് ഇനിയും ഒരു വര്‍ഷം.ജീവിതത്തിന്റെ വിസയോ?അതിന്നവസാനിക്കുകയാണ്.
ജീവിച്ചിരിക്കുന്നവര്‍ എന്റെ ആരുമല്ല.ഈ ലോകം എന്റേതല്ല.അവരുടെതാണ്.തെന്റെ പ്രിയര്‍ ഈ ലോകം വിട്ട് പോയവരാണ്.അച്ഛനെഴുതി,
‘’കടല്‍ക്കുതിരകളുടെ ചിറകില്‍ ആഴങ്ങളിലേക്ക് തുഴഞ്ഞ് പോയ എന്റെ അച്ഛാ,നക്ഷത്രമത്സ്യങ്ങളുടെ മങ്ങിയ വെളിച്ചത്തിന്റെ നിഴല്‍ പറ്റി,ജലകന്യകമാരുടെ കൊട്ടാര വാതിലും കടന്ന് ഞാ വരികയാണ്.എന്നെ സ്വീകരിച്ചാലും.ചിത്തിരയില്‍ പിറന്നവന്‍ ചീന്തിപ്പൊകുന്നല്ലോ...എങ്ങും എത്താതെ പോയ പാപിയായ് ഈ മകനോട് പൊറുക്കേണമേ.ദുരിതങ്ങളുടെ ഈ മഹാമേരു എനിക്കിനിയും താണ്ടാന്‍ വയ്യ.അമ്മയുടെ കണ്ണിരിനും പ്രര്‍ത്ഥ്നകള്‍ക്കും എന്നെതിരുത്താനാവുന്നില്ലല്ലോ.ഭ്രമിപ്പിക്കുന്ന കാഴ്ച്ചകാളണ് ചുറ്റും.കാലുള്ളവരെ ഓര്‍ത്ത് പതിയറ്റ കാല് തപിക്കുന്നൂ ,ജീവിതം കണ്ട് ,വഴി പിരിഞ്ഞ പ്രണയങ്ങള്‍ തപിക്കുന്നൂ,അമ്മയുടെ നെഞ്ചിന്‍ കൂട്ടിലിരുന്ന് ഒരു പൈതല്‍ തപിക്കുന്നൂ.ജീവിതം അവസാനിപ്പിച്ച് പ്രിയപ്പെട്ടതെല്ലാം വേണ്ടെന്ന് വയ്ക്കുന്നതാണച്ഛാ പ്രാണവേദനയക്കാള്‍ ഭീകരമായത്.ആരും ആത്മഹത്യചെയ്യുന്നത് അവനവന്‍ വേണ്ടിയല്ലച്ഛാ,മറ്റാരുടേയോ തെറ്റിന്റെ ആത്മ ബലിയാണത്.എന്നൊട് പൊറുക്കുക.അമ്മേ കണ്ണീര്‍ വിളമ്പി വേദനകളുടെ പാനപാത്രം നീട്ടിയ പാപിയായ ഈ മകനോട് പൊറുക്കുക.ഒരിക്കല്‍കൂടിമാത്രം കരഞ്ഞ് തീര്‍ക്കുക ഈ ദുരിതകാലം.’‘എഴുതിമടക്കി പാസ്പോട്ടില്‍ വച്ചു.തിരികൊടുത്തി പുറത്തിറങ്ങി.തോട്ടമിറങ്ങി നെരെ നടന്നത് ആള്‍പ്പാര്‍പ്പില്ലാത്ത വീടിന്റെ കളപ്പുരയിലേക്കാണ്.ഒരുനിമിഷം മനസ്സിനെ ഒന്ന് ശാന്തമാക്കണം.ശരീരത്തിനെ പാകപ്പെടുത്തണം .വേദനിപ്പിച്ചവരും തിരസ്കരിച്ചവരും മാത്രം കയറിവാന്നാല്‍ മതി.നല്ലതൊന്നും വേണ്ട.മ്നസ്സും ശരീരവും ഒരുങ്ങട്ടെ.
ന്യായപ്രമാണങ്ങളുടെ അപ്പൊസ്തോലാ,തിരുശരീരത്തെഞാന്‍ ഒരുക്കിനിര്‍ത്തിയിരിക്കുന്നൂ, ചെഞ്ചോരകൊണ്ട് പ്ട്ടുടുപ്പിക്കുക,മുറിവുകള്‍ കൊണ്ട് കുറിവരക്കുക,വേദനയുടെ മുല്‍ക്കിരീടം ചൂടിക്കുക…
പണ്ടെങ്ങോ സുഹൃത്ത് സമ്മാനിച്ച ഓപ്പറേഷന്‍ കത്തി ഇന്ന് ഉപകാരമായിരിക്കുന്നൂ.എവിടെ തുടങ്ങണം,ബ്ലേഡിന്റെ തണുപ്പ് ശരീരത്തിലറിഞ്ഞു.മരണത്തിന്റെ അശ്വം പായാന്‍ തുടങ്ങുകയാണ്.എത്ര നിമിഷത്തില്‍ അവസാനിക്കും?അറിയില്ല.അവസാന പിടച്ചില്‍ വരെ വേദ്നിക്കണം.വിലാപ്പുറത്ത് മുറിവേല്പിച്ചവരൊട് പൊറുത്ത് കൊടുത്ത ,സഹനത്തിന്റെ രാജാവേ ഞാന്‍ ചിന്തുന്ന രക്തം എന്റെ ബലിദാനമാണ്.ഒച്ചിഴയും പൊലെ തൊലിപ്പുറത്ത് കൂടി..മാംസം മുറിയുന്നൂ. ബഥന്യായിലെ വെങ്കല്‍ ഭരണിതുറന്ന വാസന തൈലം പോലെ താഴേക്ക് ചൂട് ലാവ ഒഴുകിയിറങ്ങുന്നൂ.മണ്ണില്‍ വീണ് നീതിമാന്റെ രക്തം നിലവിളിക്കുന്നൂ.നീറ്റല്‍ പുകച്ചില്‍..ദേഹം മുഴുവന്‍ വേദനകളുടെ നുരപൊന്തുന്നൂ. ഹൃദയത്തില്‍ മുറിവുകള്‍ തന്നവര്‍ക്കു ജീവിതം നീട്ടി തിരിച്ചെടുത്തവര്‍ക്ക്,ഇതെന്റെ ബലിദാനമാണ്,ഭക്ഷിക്ക പാനം ചെയ്ക.ഇത് ജീവന്റെയും ജീവിതത്തിന്റെയും മാംസം.മുള്ളാണികളില്‍ മുറിവേറ്റവനേ,ഇതാ മണ്ണിലൂടൊഴുകിയകലുന്നൂ ജീവന്റെ പക്ഷി.ദേഹം തളരുന്നല്ലൊ…നാവ് വരളുന്നൂ.കണ്ണുകളടയുന്നൂ.ശരീരം ഇടറി നിലത്ത് വീഴുന്നൂ.കണ്ണിരിന്റെ നനവില്‍ ദാഹം വറ്റുന്നൂ.പറക്കുകയാണ്.പറന്ന് പറന്ന് ഉയരുകായാണ്.ആകാശ വാതിലുകള്‍ ഒന്നൊന്നായ് തുറന്ന് വരുന്നൂ…മരണം കൊണ്ട് പോയ പ്രിയപ്പെട്ടവര്‍ കാവല്‍ക്കാര്‍. എന്റെ മിത്രങ്ങള്‍,താഴെ പഞ്ഞിക്കെട്ട് പോലെ വെള്ളി മേഘങ്ങള്‍.മേഘങള്‍ക്ക് മുകളിലൂടെ പറക്കുകയാണ്.ശബ്ദങ്ങളില്ല.വെള് ളിമേഘങ്ങള് ദേഹത്തുരസുന്നൂ.അസഹ്യമായ വേദന.മാംസം തുളക്കുന്ന വേദന.കണ്ണുകള്‍ കനം വയ്ക്കുന്നൂ. ഉറക്കം വരുന്നൂ.അമ്മയുടെ മടിത്തലം പോലെ മേഘക്കെട്ടുകള്‍.മടിയിലേക്ക് തല ചായ്ചു.അമ്മപാടുകയാണ്,പാടി ഉറക്കുകയാണ്..‘’കണ്ണനാമുണ്ണീയുറങ് ങുറങ്ങ്..കണ്ണാരം പൊത്തിയുറങ്ങുറങ്ങ്…‘’ആഴത്തിലേക്കാഴത്തിലേക്ക് ഉറങ്ങി
ഉറങ്ങി പോകുകയാണ്... ഒടുവിലെ ആകാശ വാതിലും തുറന്ന് മേഘങ്ങള്‍ക്കിടയുടെ അ ച്ഛന്‍ വരുന്നൂ…