Sunday, September 19, 2010

സമ്പന്നരുടെ ഇന്ത്യ,ദരിദ്രരുടേയും.

വര്‍ഷംതോറും പുറത്തിറക്കുന്ന ആഗോള കോടിശ്വരന്മാരുടെ എണ്ണവും വ്യാപ്തിയും കണ്ട് ലോകത്തിലെ ദരിദ്രകോടികളും അന്നംകിട്ടാതെ മരിച്ച കുട്ടികളും ചിരിക്കുന്നൂ.നിരവദ്യമായ പുഞ്ചിരി.കഴിഞ്ഞവര്‍ഷത്തെ കോടീശ്വര പട്ടിക അതിന്‍ മുന്നിലേതിനേക്കാള്‍ നീളംകൂടിയതണ്.1011 കോടിശ്വര ഭീമന്മാരാണ് പുതിയ പട്ടികയില്‍.680 കോടിവരുന്ന ലോകജനസംഖ്യയില്‍ നിന്നും ഈ പ്രഭുക്കളുടെസ്ഞ്ചിത സ്വത്ത് ഏതണ്ട് 3569 ബില്യണ്‍ ഡോളര്‍ വരും.115 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ നിന്നും 36 പേര്‍ 2007ലെ ലിസ്റ്റില്‍ ഇടംകണ്ടിരുന്നൂ എങ്കില്‍ ,2008ല്‍ 24ഉം കഴിഞ്ഞവര്‍ഷമത് 49 ആയി ഉയര്‍ന്നൂ.കോടീശ്വരന്മ്‍ാര്‍ നേര്‍ ഇരട്ടി ആയിരിക്കുന്നു.ഒരിന്ത്യക്കാരന്‍ എന്ന നിലയില്‍ നമുക്ക് അഭിമാനം തോന്നുന്നുന്നുവെങ്കില്‍ നമുക്ക് ലജ്ജിക്കുകയും ചെയ്യാം.യഥാര്‍ത്ഥ ഇന്ത്യയെക്കണ്ട്.
ലക്ഷങ്ങള്‍ ചെലവ് ചെയ്ത് മാര്‍മ്പിള്‍ തറയോട് പാകി സുഗന്ധപൂരിതമായ പഞ്ചനക്ഷത്ര ടോയ് ലെറ്റ് ആണ് ഈ അഭിമാനമെങ്കില്‍,അതിനടിയില്‍ ദുര്‍ഗന്ധം വമിക്കുന്ന് മലമുണ്ട് എന്ന സത്യം നമ്മള്‍ അറിയാതെപോകുന്നൂ.കോടീശ്വരഭീമന്മാര്‍ തിന്ന് കൊഴുത്ത് കാഷ്ഠി ച്ചതിന്റെ ബാക്കിപത്രമ്മാണ് ഈ മലക്കുമ്പാരം ദരിദ്രകോടികളുടെ രൂപത്തില്‍ അടിഞ്ഞ് കൂടുന്നത്.തിളങ്ങുന്ന ടോയ് ലെറ്റുകള്‍ക്കടിയില്‍ നാറുന്ന മലമാണ്.അഭിമാനിക്കുന്ന കോടിശ്വരഭീമന്മാരെ നോക്കി പല്ലിളിക്കുന്നത് ഇവിടെ വിശന്ന് മരിച്ച കുഞ്ഞുങ്ങളാണ്,തെരുവോരത്ത് തണുത്ത് മരിച്ച യാചകരാണ്.ഇന്ത്യയില്‍ ജനിച്ച് ഇന്ത്യ്ക്കാരന്റെ ആനുകൂല്യം കിട്ടാതെപോയ,ഒരു റേഷന്‍ കാര്‍ഡും കയ്യില്‍ ഇല്ലാതെ ഇവിടെജനിച്ച് മരിച്ച നിരാലമ്പരാണ്. ഒരു വിഭാഗം സമ്പന്നമാകുമ്പോള്‍ മറ്റൊരു വിഭാഗം ദരിദ്രരാകുന്നൂ എന്നത് സമ്പത്തികശാസ്ത്രത്തിന്റെ കണക്കിലെ കളിയാണ്.ഞാന്‍ ഒരുവര്‍ഷം വെള്ളം തേകി വളമിട്ട് നട്ട് വള്ര്ത്തിയ വാഴയിലെ കുല വെട്ടി വിപണിയിലെത്തിക്കുമ്പോള്‍ എനിക്ക് കിട്ടുന്നത് 20 രൂപയാണെങ്കില്‍ അത് എന്റെ ഒരു വര്‍ഷത്തെ അദ്ധ്വാനവും ക്രുഷിച്ചിലവും നോക്കിയാല്‍ എനിക്ക് കിട്ടുന്ന തുക തീര്‍ച്ചയായും നഷ്ടത്തിന്റെ കോളത്തിലാവും.ഒരദ്ധ്വാനവും ഇല്ലാതെ വ്യാപാരിക്ക് കിട്ടുന്ന് ത് ലാഭവും.ഈ തരതമ്യത്തിലാണ് സമ്പന്നതയുടെ പിന്നാലെ ദാ‍രിദ്ര്യവും വരുന്നത്.
ഒറ്റ വര്‍ഷം കൊണ്ട് കോടീശ്വരന്മാരുടെ എണ്ണം നേര്‍ ഇരട്ടിയായത് ഇന്ത്യയില്‍ മാത്രം.ഈ വളര്‍ച്ച കാണിക്കുന്നത് ഭാവിയില്‍ സ്രുഷ്ടിക്കപ്പെട്‍ാന്‍ പോകുന്ന സാമൂഹികവും സാമ്പത്തികവുമായ അസന്തുലിതാവസ്ഥയെയാണ്.ഒരു വിഭാഗം സമൂഹത്തിന്റെ മുഖ്യ ധാരയില്‍ നിന്നും മാറിപ്പോകുകയോ മാറ്റിനിര്‍ത്തപ്പെടുകയോ ചെയ്യും. അടിസ്ഥാന ജീവിതാവശ്യങ്ങള്‍ പോലും അന്യവല്ക്കരിക്കപ്പെട്ട ഒരു ജനസഞ്ചയം ഇന്ത്യയിലുണ്ട്.ഏതാണ്ട് ആകെ ജനസംഖ്യയുടെ പകുതിവരും ആ കണക്ക്.വൈദ്യുതി സ്കൂള്‍ വിദ്യാഭ്യാസം,ശുചിത്വം,വസ്ത്രങ്ങള്‍,പാര്‍പ്പിടം എന്നീ അവശ്യസൌകര്യങ്ങള്‍ പോലും എന്തെന്നറിയാതെ ജീവിക്കുന്നവര്‍.ജീവിതത്തിലൊരിക്കല്‍ പോലും ടിവി എന്നത് കണ്ടിട്ടില്ലാത്തവര്‍ ബസ്സില്‍ കയറി യാത്രചെയ്തിട്ടില്ലാത്തവര്‍ ഈ 2010ലും ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ജീവിക്കുന്നൂ..
സാ‍ങ്കേതികവിദ്യയുടെ സഹായത്താല്‍ വര്‍ദ്ധിച്ച ഉല്പാദനവും തല്‍ഭലമായി സ്വകാര്യസ്വത്തിന്റെ കുമിഞ്ഞ് കൂടലും നടക്കുന്നു.ഇത് ഒരു വിഭാഗത്തില്‍ മാത്രം കേന്ദ്രീകുതമവുകയും സമ്പ്ത്തിന്റെ സന്തുലിതവിനിമയക്രമം തകിടം മറിയുകയും ചെയ്യുന്നു.2006 ലെ കണക്ക് പ്രകാരം മുകേഷ് അമ്പാനിയുടെ സമ്പത്ത് 7 ബില്യണില്‍ നിന്നും 20.1ബില്യണ്‍ ഡോളറായി കുത്ത്നേ ഉയര്‍ന്നൂ.അനിലിന്റേത് അഞ്ചില്‍ നിന്നും 18.2 ആയും അസ്സിം പ്രേംജിയുടേത് 11 നിന്നും 17.1 ബില്യണ്‍ ഡോളറായും ഉയര്‍ന്നൂ. സാമ്പത്തികമാന്ദ്യത്തിനിടയിലും പോയവര്‍ഷത്തേതില്‍ നിന്നും പുതിയ കോടിശ്വര ഭീമന്മാര്‍ ഈ വര്‍ഷം പിറവികൊണ്ടൂ.
ഇത് ഫോബ്സിന്റെ ലിസ്റ്റില്‍ ഇടം പിടിച്ച സ്മ്പന്നരുടെ പേരുകള്‍ മാത്രം,11 ബിലിണ്‍ ഡോളര്‍ മുട്ക്കി കോറസ്സ് സ്റ്റീല്‍ ഉള്‍പ്പടെ നിരവധി വന്‍ കമ്പനികളെ ഏറ്റെടുത്ത ടാറ്റയുടെ വന്‍ സാമ്രാജ്യം ലിസ്റ്റിലെങ്ങും കാണാനില്ല.2009 ലെ ലിസ്റ്റ് പ്രകാരം ലോകത്ത് 946 കോടീശ്വര കുടുംബങ്ങളാണ് ഉണ്ടായിരുന്നത്.ഈ വര്‍ഷമത് 1011കുടുംബങ്ങളായി ഉയര്‍ന്നൂ.
1990 മുതല്‍ ലോകാരോഗ്യസംഘടന(UNDP – United Naions Development Programme)ലോകരാഷ്ട്രങ്ങളുടെ മാനുഷികവികസനത്തിന്റെ തോത് തയ്യാറാക്കിക്കൊണ്ടിരിക്കുന്നൂ.ആയുര്‍ദൈര്‍ഘ്യം,സ്കൂള്‍ പ്രവേശനം,പൊതുജന ശുചിത്വം,ജീവിതനിലവാരം എന്നീ ഘടകങ്ങളെ പരിഗണിച്ചാണ്‍ ഈ അവലോകനം നടത്തിവരുന്നത്.2009 ല്‍ പുറത്തിറ്റക്കിയപഠനപ്രകാരം ഇന്ത്യ 182 രാജ്യങ്ങളുടെ ഇടയില്‍ 134- മാത്രമാണ് നിലയുറപ്പിച്ചത്.മുതലാളിത്തത്തെ എതിര്‍ക്കുകയും സോഷ്യലിസം പ്രസംഗിക്കുകയും ചെയ്യുന്ന് ഇന്ത്യക്ക് എന്നും മാത്രുകയാകുന്ന് റഷ്യ 56 ല്‍ സ്ഥാനം പിടിച്ചൂ.UNDP റിപ്പോര്‍ട്ടില്‍ ജീവിതനിലവാര വികസനത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യം നോര്‍വെയാണ്.അവിടെനിന്നും കോടിശ്വര പട്ടികയില്‍ കടന്നത് വെറും നാല് പേര്‍ മാത്രം. മൂന്ന് വര്‍ഷമായി ഈ സംഖ്യ മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നൂ. ഈ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ 5വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ പകുതിപ്പേരും പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരാണ്.378 മില്യണ്‍ ദാരിദ്ര്യ രേഖക്ക് താഴെയാണ്,അതില്‍ 75 % ചേരിപ്രദേശങ്ങളിലും ഗ്രാമങ്ങളിലുമാണ്.ആകെ ജനസംഖ്യയുടെ 30% ത്തിന്റെയും പ്രതിദിന വരുമാനം 1യൂറോയില്‍ താഴെ മാത്രമാണ്.ഇന്ത്യയില്‍ വര്‍ഷം തോറും പട്ടിണിയിലും ആരോഗ്യക്കുറവിലും 400000 കുട്ടികള്‍ മരിക്കുന്നു വെന്ന് ലോകാരോഗ്യ സംഘടയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.30%കുട്ടികള്‍ പോഷകാഹാരത്തിന്റെ കുറവ് അനുഭവിക്കുന്നൂ, 62മില്യണ്‍ ജനങ്ങള്‍ക്ക് വീടുകളില്ല.സര്‍ക്കാര്‍ പട്ടികയില്‍ കണ്ടും കാണാതെയും ചേരികളീല്‍ ജീവിക്കുന്ന ലക്ഷങ്ങള്‍ വേറെ
ആകെ ജനസംഖ്യയുടെ 30% ത്തിന്റെയും പ്രതിദിന വരുമാനം 1യൂറോയില്‍ താഴെ മാത്രമാണ്
(50-55 രൂപപോലും വരുമാനമില്ലാത്ത 35കോടിയോളം ജനങ്ങള്‍ )150 മില്യണ്‍ ജനത വസിക്കുന്നത് ചേരികളിലാണ്.ലോകത്തെ ഏറ്റവും വലിയ ചേരിയെ ഉയര്‍ത്തി ഇന്ത്യ തിളങ്ങുകയാണ്.5 വയസ്സില്‍ താഴെ പ്രായമുള്ള 10 മില്യണ്‍ കുട്ടികള്‍ വര്‍ഷം തോറും ഇന്ത്യയില്‍ മരിക്കുന്നൂ.2മില്യണ്‍ കുട്ടികള്‍ ഓരോ 15 സെക്കന്റിലും ഇന്ത്യയില്‍ മരിക്കുന്നൂ എന്നത് ലോകത്തെ തന്നെ ഏറ്റവും കൂടിയതും ഞെട്ടിപ്പിക്കുന്നതുമാണ്. ഇന്ത്യയിലെ കുട്ടികളില്‍ പകുതിപ്പേരും പോഷകാഹാരം കിട്ടാതെ ജീവിക്കുന്നൂ.
ലോകത്തെ 20 കോടീശ്വരന്മാരില്‍ രണ്ട് പേരുള്ള രാജ്യത്ത് തന്നെയാണ് ,(ഏഷ്യയിലെ 25 കോടിശ്വരന്മാരില്‍ 10 പേര്‍ ഉള്ളതും ഏഷ്യയില്‍ മുന്നില്‍ നില്‍കുന്നതും ഇന്ത്യ തന്നെ). ലോകത്തെ ദരിദ്രരുടേയ പട്ടിണിക്കാരുടേയും പകുതിയും ജീവിക്കുന്നത്.മാറിവരുന്ന ഭരണകര്‍ത്താക്കള്‍ വികസനത്തിന്റെയും വിജയത്തിന്റെയും കഥകള്‍ മാത്രം പറഞ്ഞ് ഇന്ത്യയെ തിളക്കുമ്പോള്‍ പ്രതീക്ഷയുടെ അവസാന വെളിച്ചവും ഊതിക്കെടുത്തി ഇരുളിലേക്ക് മറയുന്ന ഈ ദരിദ്രകോടികളെ ആര് കേള്‍ക്കാന്‍.

No comments:

Post a Comment