ദൈവം ഉണ്ടാകുകയോ ഇല്ലാതിരിക്കുകയോ ചെയ്യട്ടെ,ആളുകള്‍ വിശ്വസിക്കുകയോ
അവിശ്വസിക്കുകയോ ചെയ്യട്ടെ,യുക്തിയും വിശ്വാസവും തമ്മിലുള്ള അന്തരം നമ്മെ
അന്ധവിശ്വാസികളുമാക്കി. വിശ്വാസത്തിന്റെയോ ദൈവങ്ങളുടെയോ മതത്തിന്റെയോ
പേരില്‍ നടത്തുന്ന വ്യാപരമാണ് കേരളം പോലെ ഒരു സംസ്ഥാനത്ത്
അന്ധവിശ്വാസങ്ങള്‍ വളരാനും ആള്‍ ദൈവങ്ങള്‍ അവതാരം കൊള്ളാനും
കാരണം.കേരളത്തിലെ തെരുവോരങ്ങളിലെവിടെയും ഇന്ന് കാഴ്ചക്ക് പഞ്ഞമില്ലാത്ത
ഒന്നാണ് ‘അത്ഭുതസിദ്ധി‘യില്‍ ആറാടിനില്‍ക്കുന്ന മന്ത്രവാദകേന്ദ്രങ്ങള്‍
.ഇതിനെല്ലാം ഒരു പരിധിവരെ നമ്മള്‍ കുറ്റക്കാരാണ്.നമ്മുടെ ആര്‍ത്തിനിറഞ്ഞ
ജീവിതവും ചഞ്ചല മനസ്സും അവര്‍ മുതലാക്കുന്നു.നനവുള്ള മണ്ണില്‍ പടുവിളയും
മുളക്കും.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കേരളം എത്ര ആള്‍ദൈവങ്ങളെ കണ്ടു?അവരെല്ലാം
വര്‍ഷങ്ങളൊളം ഇവിടെ നടമാടിയവര്‍ തന്നെയാണ്.പിടിക്കപ്പെട്ടവരും
പിടിക്കപ്പെടത്തവരും ഇനിയും എത്ര.ഏതെങ്കിലും സ്ത്രീ പീഡനത്തിലൊ
പണാപഹരണത്തിലൊ പെട്ട് അവര്‍ പിടിക്ക പ്പെടും വരെ നമുക്കവര്‍ ദിവ്യന്മാരും
ദൈവങ്ങളുമാണ്.കാരണം അവര്‍ക്കിന്നും വിപണിയുണ്ട്.90 ലക്ഷവും ഒരു കോടിയും
കൊടുക്കും നമ്മള്‍..കോടികളുടെ നിധി കിട്ടാന്‍.ആദ്യം ചികിത്സിക്കേണ്ടത്
നമ്മളെയല്ലേ?
അന്ധവിശ്വാസം വിറ്റുപോകുന്ന ഏറ്റവും നല്ല മാര്‍ക്കറ്റാണ് നമ്മുടേത്.
സ്വര്‍ണ്ണക്കടകളില്‍ വില്പന കൂട്ടാന്‍ ഒരു തന്ത്രം കണ്ടെത്തിയതായിരുന്നു ‘അക്ഷയത്രുതീയ’ഒരു 10
-12 വര്‍ഷത്തിന് മുന്‍പ് വരെ കേരളം കേട്ടിട്ടില്ല ഇങ്ങനെ ഒരു
ദിവസത്തെക്കുറിച്ച്.ആ ദിവസം സ്വര്‍ണ്ണം വാങ്ങി സ്വര്‍ണ്ണവും ഐശ്വര്യവും
കുമിഞ്ഞുകൂടിയ ആരേയും ഇതുവരെ എങ്ങും കണ്ടില്ല.നമ്മുടെ ഐശ്വര്യം എല്ലാം
ഇപ്പോഴും ധാരാവി പോലുള്ള ചേരികളില്‍ കുമിഞ്ഞ് കൂടുകയാണ്.വൈശാഖമാസത്തിലെ
മൂന്നാം നാള്‍ ഐശ്വര്യപ്രദമാണ് എന്ന് പുരാണത്തില്‍ കാണുന്നു.ഈ ദിവസ്സം
ദാനധര്‍മ്മാദികള്‍ക്കും ആത്മീയ സ്മരണകള്‍ക്കും നല്ല ദിവസ്സം എന്നും
കാണുന്നൂ.ഈ ദിവസ്സം എന്ത് കിട്ടിയാലും അത് ഇരട്ടിക്കും എന്നൊരു വിശ്വാസവും
ഉണ്ടായിരുന്നു.ഈ കിട്ടല്‍ എന്നതാണ് വ്യാപരമേഘലയില്‍ വാങ്ങല്‍ ആക്കി
മാറ്റിയത്.സ്വന്തം താല്പര്യത്തിനൊത്ത് ഒരു വിശ്വാസത്തെത്തന്നെ മാറ്റി
എഴുതിയതിന്റെ ആഘോഷം കൂടിയാണ് ഇത്.ഈ വര്‍ഷത്തെ അക്ഷയ തൃതീയ കഴിഞ്ഞ്
സ്വര്‍ണ്ണ വില വന്നത് 13840 രൂപയിലാണ്.അത്താഴപ്പട്ടിണിക്കാരന് ഇവിടെ ഐശ്വര്യം വേണ്ട.
കഴിഞ്ഞ വര്‍ഷം മുതല്‍ റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളും തുടങ്ങി ഈ പുതിയ
തട്ടിപ്പ്.
‘അഷ്ടപഞ്ചമി’ദിവസം ബുക്ക് ചെയ്താല്‍ ഐശ്വര്യം ഇരട്ടി.
സാക്ഷരതയില്‍ മുന്നിലും വിവേചന ബുദ്ധിയില്‍ പിന്നിലുമാണോ?
സത്യസായിബാബ കൈക്ക് പിന്നില്‍ പിടിച്ച ഭസ്മക്കട്ട ഉടച്ച് ഭസ്മം കൊടുക്കുന്നത് ഒരു
നോര്‍ത്തിന്ത്യന്‍ ചാനല്‍ സപ്രേക്ഷണം ചെയ്തിരുന്നു.പുട്ടപര്‍ത്തിയില് ആശ്രമം നിര്‍മ്മിച്ച എഞ്ചിനീയര്‍ക്ക് ഒരു സ്വര്‍ണ്ണമാല ശൂന്യതയില്‍ നിന്നും ‘ഇറക്കിക്കൊടുത്തു’ഇടം കിട്ടാതെ സ്ഥാനം തെറ്റിനിന്ന ക്യാമറയില്‍ അത് വന്ന വഴിയുംകണ്ടു.ജനങ്ങളും കണ്ടു കുറച്ചുനേരം.പിന്നീട് ആശ്രമ വാസികളും ഭക്തിമൂത്ത വ്യവസായ പ്രമുഖരും ചേര്‍ന്ന് ഒതുക്കി ആ വിശ്വാസ വഞ്ചന.ഇപ്പൊഴും ആശ്രമവും ഭക്തരുമുണ്ട്.പണത്തിലും സ്വധീനത്തിലും ഒതുക്കിനിര്‍ത്തീയിരിക്കുന്ന ഭക്തി.
നമുക്കുമില്ലേ ഇവിടെയും ആള്‍ ദൈവങ്ങള്‍?ആരും നിഷേധിക്കാന്‍ ധൈര്യപ്പെടാത്ത
ദൈവങ്ങള്‍.നമ്മുടെ നിരീശ്വരവാദികള്‍ ഈശ്വരന്റെ കുലവും ജാതിയും പിറവിയും
അസ്തിത്വവും നോക്കി വെല്ലുവിളിക്കുന്നു,നിഷേധിക്കുന്നു.എന്തേ അവര്‍ ഈ ആള്‍ ദൈവങ്ങളെ കാണാതെപോകുന്നു?അവര്‍ക്കെതിരേആരും ഒന്നും മിണ്ടുന്നില്ല.? അവര്‍ ധൈര്യ്പ്പെടില്ല.കാല്‍ കഴുകിയാലും കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്താലും,സ്വര്‍ണ്ണ ക്കസ്സേരയില്‍ ഇരുത്തി നാടു ചുറ്റിച്ചാലും
ലോകത്ത് ശാന്തി വളരുമെന്നും ദുഃഖം മാഞ്ഞു പോകുമെന്നും കരുതുന്ന
‘അവതാരങ്ങ’ളോട് ദൈവമ്ം പൊറുക്കട്ടെ.
നിരീശ്വരവാദം(വാദി) എന്ന കാപട്യം,പ്രതികരിക്കത്ത ദൈവത്തിനെ ആര്‍ക്കും
എതിര്‍ക്കാം.വിശ്വാസവും യുക്തിയും രണ്ടാക്കിക്കാണാത്തതിന്റെ
കുഴപ്പങ്ങള്‍ തന്നെയാണ് ഇതെന്ന് എനിക്ക് തോന്നുന്നു.വിശ്വാസം ഒരുവന്റെ
ഉള്ളിലെ ധാരണയാണ്. യുക്തി വസ്തുതകലുടെ കര്യകാരണവും.വിശ്വാസിക്ക് യുക്തിവാദിയും മറിച്ചും ആകാം.യുക്തിവാദിയും നിരീശ്വരവാദിയും രണ്ടാണ്.യുക്തിയോട് കൂടി ദൈവത്തീല്‍ വിശ്വസിക്കാം.
വിശ്വാസത്തിനെ ചില തല്പര്യങ്ങള്‍ക്ക് ഉപയൊഗിക്കുംമ്പോഴാണ് അത് വണിജ്യവല്ക്കരിക്കപ്പെടുന്നതും വിശ്വാസം കച്ചവടമാകുന്നതും.
കേരളത്തിലെ പൊങ്കാല 10 വര്‍ഷം കൊണ്ട് വികസിച്ച കച്ചവട മാമാങ്കമാണ്.ഇത്രയേറെ
വരുമാനം എല്ലാവിഭാഗത്തിനും കിട്ടുന്ന ഒരു സീസണല്‍ വാണിജ്യമേള.പരസ്യം
കൊണ്ട് എങ്ങനെ ഒരു വ്യവസായം വിപുലീകരിക്കാം എന്നും ഭക്തി എങ്ങനെ
വളര്‍ത്താം എന്നും ആറ്റുകാല്‍ എന്ന സ്ഥലത്തുള്ളവര്‍ക്ക് നന്നായി അറിയാം
എന്ന് നേരത്തെ തെളിയിച്ചു കഴിഞ്ഞതാണല്ലോ.
വഴി നീളെ അടുപ്പ് കൂട്ടി പൊതുജനത്തിനു ശല്യം ഉണ്ടാക്കുന്നത് ദൈവത്തിന്റെ
പേരില്‍ ആയതിനാല്‍ ആരും മിണ്ടില്ല എന്ന് ഇതിന്റെ സംഘാടകര്‍ക്ക് നല്ലവണ്ണം
അറിയാം. ജാഥകള്‍ പോലും നിരോധിച്ച സെക്രട്ടറിയേറ്റും പരിസരത്തും വരെ
അടുപ്പുകള്‍ കൂട്ടി പൊങ്കാലയിടാന്‍ വേദി ആയെങ്കില്‍ അതിനര്‍ത്ഥം ഭക്തിയുടെ
പേരില്‍ എന്തും ആകാം എന്നല്ലേ? മധ്യമങ്ങള്‍ മാര്‍ക്കറ്റിംങ് നട്ത്തുകയും
ചെയ്യുന്നു.
സ്ത്രീകളുടെ ശബരിമല ആണു ആറ്റുകാല്‍ അമ്പലം എന്ന് പറയുന്നത് കേട്ടു. ഇതും
തട്ടിപ്പിന്റെ മറ്റൊരു മുഖം.സ്തീപ്രേക്ഷകര്‍ക്കായി ചാനലുകാര്‍ സീരിയല്‍
ഇറക്കും പോലെ.പണ്ടേ ദുര്‍ബ്ബല........എന്ന് പറഞ്ഞാല്‍ മതിയല്ലോ.
ഈ അമ്പലത്തിന്റെ അധികൃതര്‍ തന്നെ ചാര്‍ത്തി കൊടുത്ത അലങ്കാരം ആയിരിക്കും ഈ
പദവി എന്നു തോന്നുന്നു. ഇവിടെ എന്താ ആണുങ്ങള്‍ക്ക് പ്രവേശനം ഇല്ലേ? അതോ
വേറെ ഏതെങ്കിലും തരത്തില്‍ ശബരിമലയുമായി താരതമ്യം ചെയ്യാന്‍ പറ്റുമോ, ഭക്തി
നല്ലതാണ് , അത് മനസ്സിന്റെ ഉള്ളില്‍ നിന്നു വരണം. പക്ഷേ ഇത്തരത്തിലുള്ള
ഭക്തി എത്രത്തോളം ആത്മാര്‍ത്ഥമാണ് എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നൂ. ഇത്
കച്ചവടവത്ക്കരിച്ച ഭക്തിയാണ്. ഇപ്പോള്‍ ഈ പൊങ്കാല മറ്റൂ പല
അമ്പലങ്ങളീലേക്കും വ്യാപിച്ചു കൊണ്ടിരിക്കുന്നു. (മറ്റൊരു വ്യവസായിക
അമ്പലമായ ചക്കുളത്ത് കാവിലും പൊങ്കാല നടത്തുന്നുണ്ട് എന്നാണ് അറിഞ്ഞത്.)
പാരമ്പര്യവിശ്വാസവും ആചാരങ്ങളും തുടരട്ടെ...ഇതു ഭക്തിയുടെ ഭാഗമല്ല
എന്നറിഞ്ഞുകൊണ്ട് നടത്തുന്ന കപടത അവസാനിക്കേണ്ടതു തന്നെ.ഖജരാഹോ
ക്ഷേത്രത്തിന് ചുറ്റും കൊത്തിവച്ചിരിക്കുന്ന കാമശാസ്ത്രത്തിലെ
രതിശില്പങ്ങള്‍ നമ്മുടെ ഭക്തിയുടെ മാനത്തെ
വിവസ്ത്രമാക്കുന്നില്ല,നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രങ്ങളിലെ ദേവി ദേവ
ശില്പങ്ങള്‍ നമ്മുടെ സദാചാരത്തെ മുറിപ്പെടുത്തുന്നില്ല.ഭക്തന്റെ നാണം
മാറ്റാന്‍ അവക്ക് മേല്‍ ഉടു പുടവ ചുറ്റിയിരിക്കുന്നു.എം എഫ് ഹുസ്സൈന്‍
ഹിന്ദു ദൈവങ്ങളുടെ നഗ്നചിത്രം വരച്ചപ്പോള്‍ മാത്രം വിശ്വാസിയുടെ വികാരം
വിജ്രംഭിക്കുന്നൂ,മതവികാരം വ്രണിതമാകുന്നൂ.വര്‍ഗ്ഗിയ കലാപം നടത്തിയ മോദിയെ
ആരാധിക്കുകയും ലാദനെ തള്ളിപ്പറയുകയും ചെയ്യുന്നൂ.ഇതെല്ലാം സാധിക്കുന്നത്
നമ്മള്‍ യഥാര്‍ഥ വിശ്വാസി ആയിട്ടല്ല,അങ്ങിനെയും ഒരു വിശ്വാസി ആയത്
കൊണ്ടാണ്.
ഈയിടെ കേട്ട ഒരു വാര്‍ത്ത.
‘ശ്രീ നാരയണ ഗുരു വിഷ്ണുവിന്റെ അവതാരം എന്ന് ഏതൊ ഒരു ജ്യോത്സ്യന്‍ എഴുതിയിരിക്കുന്നു.ഇതുപോരെ ഇനി നമുക്കും വാദിക്കാം.അല്ലെന്ന് എങ്ങനെ തെളിയിക്കും,നടന്‍ സുരേഷ് ഗോപി കഴിഞ്ഞജന്മത്തില്‍ ചോളരാജ്യം ഭരിച്ചിരുന്ന ഏതോ ഒരു മന്ത്രി
ആയിരുന്നത്രേ!!സംഗീതവും നൃത്തവും അറിയാവുന്ന സ്ത്രീകളോട് അഭിനിവേശവും
താല്പര്യവും ഉണ്ടായിരുന്ന ആരോഗ്യ മന്ത്രി..!അല്ലെന്ന് ആര്‍ക്ക്
തെളിയിക്കാന്‍ പറ്റും.?ചന്ദ്രനെ ദൈവമായി ആരാധിച്ചിരുന്ന ഇന്ത്യന്‍ പ്രാകൃത
ജനതയുടെ നാട്ടില്‍ നിന്നും ചന്ദ്രനിലേക്ക് റോക്കറ്റയച്ചൂ..ആള് പോയി..കാലവും
ശാസ്ത്രവും ഇത്രവരെ പുരോഗമിച്ചൂ എന്നിട്ടും നമ്മുടെ മനസ്സെന്താണ്
യുക്തിഭദ്രം അല്ലാത്തത്? കേരളം ഭ്രാന്താലയം എന്ന് പറഞ്ഞ വിവേകാനന്ദന്‍
ഇപ്പോള്‍ വന്നാല്‍ എന്ത് പറയുമായിരുന്നോ എന്തോ.
ഇന്ത്യയില്‍ തിരുപ്പതി കഴിഞ്ഞാല്‍(തിരുപ്പതിയില്‍ മുടി മുറിച്ചാല്‍
അതില്‍പ്പരം പുണ്യം വേറില്ലാത്രേ!കോടിക്കണക്കിന് രൂപയുടെ ലേലമാണ് ഈ ‘മുടി‘
ഇടപാട്.മുടിമുറിച്ച് പുണ്യം തലയിലേറ്റി വന്നവരാണ് കഴിഞ്ഞ ആഴ്ച
റോഡിലൊടുങ്ങിയ ഒന്‍പത് പേര്‍.) ഏറ്റവും കൂടുതല്‍ വരുമാനം ഗുരുവായൂര്‍
ക്ഷേത്രത്തിനാണെന്ന് പറെയപ്പെടുന്നു.ഈ വരുമാനം
വാര്‍ഷികാടിസ്ഥാനത്തിലാണ്.എന്നാല്‍ വെറും രണ്ട് മാസങ്ങള്‍ കൊണ്ട് ശബരിമലയില്‍ വീഴുന്ന വരുമാനം എല്ലാ കണക്കുകളേയും
നാണിപ്പിക്കുന്നു.എന്നിട്ടും അവിടെ ഇതെല്ലാം വാരിച്ചൊരിയുന്ന പവം പമ്പര
ഭക്തന് നേരാം വണ്ണം പ്രാധമിക ആവശ്യത്തിനുള്ള സംവിധാനത്തിന് ഇപ്പോഴും
അയ്യപ്പന്റെ കാടും പമ്പയും ‘ശരണം’.വര്‍ഷങ്ങളായി ഈ കോടികള്‍ എവിടേക്ക്
പോകുന്നു?ലക്ഷങ്ങള്‍ കോഴകൊടുത്ത് മേല്‍ശാന്തിപ്പട്ടം വാങ്ങുന്ന
ശാന്തിക്കാരന്‍ തൊട്ട് ആരെല്ലാം?ലാഭവിഹിതം മാത്രമുള്ള ഈ വ്യവസ്സായ ശാല
പുതിയ ഉല്പന്നം ഇറക്കാത്തത് പഴയതിന് ഇന്നും നല്ല മാര്‍ക്കറ്റ് ഉള്ളത്
കൊണ്ട് തന്നെ.മകരജ്യോതിയേക്കാള്‍ മെച്ചമുള്ള വേറെ ഏത് ജ്യോതിയുണ്ട്
നാട്ടില്‍??
മകരജ്യോതി എന്നത് വലിയ ഇരുമ്പ് ചട്ടിയില്‍ ഭസ്മവും കര്‍പ്പൂരവും ചന്ദന
മുട്ടിയും ചേര്‍ത്ത് കത്തിച്ച് കയറില്‍ കെട്ടി പോലീസ്സുകാര്‍ തന്നെ
കത്തിക്കുന്നതാണെന്ന് പറഞ്ഞ പോലീസ്സുകാരനെ എനിക്കറിയാം.അവിടെ അദ്ദേഹം ഇത്
ചെതിരുന്നു പല വര്‍ഷങ്ങള്‍.ഈ ദിവസം തന്നെയാണ് പൊന്നമ്പല മേട്ടിലെ
കാടന്മാരുടെ ഉത്സവവും.
വിശ്വാസവും ആചാരവും എന്തുമാകട്ടെ..പ്രായോഗിക ബുദ്ധിയോടെ വിശ്വസിക്കുക.എല്ലാത്തിലും.സ ത്യമല്ലാത്തതിനേയോ കപട്യത്തേയോ
തിരിച്ചറിഞ്ഞ് വേണ്ട എങ്കില്‍ തള്ളിക്കളയൂ.ഇതെല്ലാം തിരുത്താന്‍ തുടങ്ങിയാല്‍ നമ്മള്‍ ആദികാലത്തു നിന്നും തുടങ്ങേണ്ടിയിരിക്കുന്നു.ഇതിലെല്ലാം മുതലെടുപ്പ് നടത്തുന്നതില്‍ മറ്റ് മതക്കാരും ചേരുന്നു.എല്ലാവരും കരുതുന്നു‘എന്റെ മതമാണ് ശ്രേഷ്ഠം ‘എന്ന്.ഒന്നും തിരുത്തുക എന്നത്
പ്രായോഗികമല്ലാത്തത് കോണ്ട് വിശ്വസിക്കുന്നവര്‍ പോകട്ടെ.ഭര്‍ത്താവ്
കമ്മ്യൂണിസ്റ്റ് ആയി എന്നത് കൊണ്ട് ഭാര്യക്ക് ക്ഷേത്രവും വിശ്വാസവും
പാടില്ല എന്ന് എങ്ങനെ പറയാന്‍ കഴിയും?ഒരു വിവാഹത്തിലൂടെയാണ് അവര്‍
ചേര്‍ന്നത്.അതിന് മുന്‍പ് അവര്‍ വിശ്വസിച്ചത് നിഷേധിക്കാന്‍
ആര്‍ക്കവകാശം?സ്വന്തം ഭര്‍ത്താവിന്റെ പേരില്‍ പൂജനടത്താന്‍ ഭാര്യക്ക്
അവകാശമില്ലെന്ന് പറയാന്‍ ഏത് മാനിഫെസ്റ്റോ പറയുന്നു?കമ്മ്യൂണിസ്റ്റ് ആയാല്‍
ദൈവവും വിശ്വാസവും പാടില്ലെന്ന് ആരു പറഞ്ഞു?
‘’ഇന്നലെ ചെയ്തോരബദ്ധം ഇന്നത്തെ ആചാരമാകാം,നാളത്തെ ശാസ്ത്രവുമതാകാം’‘എത്രയെത്ര അബദ്ധങ്ങള്‍ ഇന്ന് ആചാരമാക്കി ആഘോഷിക്കുന്നൂ നാം.ഐന്‍സ്റ്റീന്‍ പറഞ്ഞത് പോലെ തിരുത്താനുള്ളതാണ് ഓരോ തിയറികളും എന്നത് നാം തിരിച്ചറിഞ്ഞിട്ടില്ല എന്ന് തോന്നുന്നൂ.
ദൈവം സകല മാനവന്റെയും പിതാവാണെങ്കില്‍,സ്നേഹത്തെക്കുറിച്ചും
കരുണയെക്കുറിച്ചും സഹാനുഭൂതിയോടെ മനുഷ്യന്‍ മനുഷ്യനെ കാണാനുമാണ് ആ പിതാവ്
ലോകത്തിലെ സന്തതികളോട് പറഞ്ഞത് എങ്കില്‍,ഇവിടെ മതത്തിന്റെയും ദൈവത്തിന്റെ
യും പേരില്‍ കൊല ചെയ്യപ്പെട്ട മാനവ കോടികളെ ഏത് ദൈവത്തിന്റെ പേരില്‍
നീതികരിക്കും?
‘’നമ്മള്‍ കൊന്ന് തിന്ന മീനിന്റെ ചെറുമക്കള്‍
നമ്മുടെ ചിതാഭസ്മം തിന്നും
നമ്മള്‍ കൊന്ന് തിന്ന മൃഗങ്ങളുടെ കൊച്ച് മക്കള്‍
പള്ളിപ്പറമ്പിലെ പുല്ല് തിന്നും.’‘
ഞാന്‍ ദൈവ നിഷേധിയോ മത നിന്ദകനോ അല്ല്ല,അതിനിതിവിടെ ശ്രമിച്ചിട്ടുമില്ല,അതിന് ആഗ്രഹവുമില്ല.ദൈവം എന്ന ശക്തിയില്‍ വിശ്വസിച്ചു കൊണ്ട് തന്നെയാണ് ഇതെഴുതാന്‍ മുതിര്‍ന്നതും.മതത്തിന്റെയും ദൈവത്തിന്റെ യും പേരില്‍ നടത്തുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ആണ് പറഞ്ഞിരിക്കുന്നത്.പിഞ്ചുകുഞ്ഞിനെ തലയറുത്ത് ദൈവത്തിന് കാല്ക്കല്‍ വയ്ക്കണം എന്നത് ഏത് ദൈവഠിന്റെ പേരിലായാലും എതിര്‍ക്കപ്പെടേണ്ടത് തന്നെ.ഇതില്‍ എതിര്‍ക്കുന്നത് ആ ദൈവത്തെയല്ല ആ ആചാരത്തെയാണ്.ഒരു വിഭാഗത്തിന് അത് ദൈവത്തെ നിഷേധിക്കലായാല്‍ അതിലൊന്നും പറയാനില്ല.
മഴയില്‍ കുതിര്‍ന്നും കളിമുറ്റങ്ങളില്‍ തിമര്‍ത്തും കര്ക്കിടകമഴിയിലെ പുഴയില്‍ നീന്തിയും പുത്തന്‍ മണക്കുന്ന പുസ്തകത്താളിലൊളിച്ചും നിന്റെ കുടക്കിഴില്‍ പാതിനനഞ്ഞും ചേറ്റ് വരമ്പിന്റെ പാടം താണ്ടിയും ഓടിക്കിതച്ച് പോയ കുട്ടിക്കാലം,അക്ഷരങ്ങള്‍ എഴുതിമായ്ച ഒരു മഷിത്തണ്ട് ,ഞാന്‍ കാണാതെ നീ ഒളിപ്പിച്ച് വച്ച ഒരു മയില്‍പീലി, ഈ സ്മൃതികള്‍ എന്റെ നിഴലുകള്‍.
Sunday, October 10, 2010
നന്ദിത - കവിതയിലും മരണത്തിലും പറയാന്‍ ബാക്കിവച്ചത്.
“ജീവിതം നീ എടുത്ത് പോയപ്പോള്‍ എനിക്ക് നഷ്ടമായത് എന്റെ മനസ്സാണ്
മൃതിയുടെ രണഭൂമികളില്‍ വിലപിച്ച് ഇനി ഞാന്‍ എന്റെ നഷ്ടങ്ങളെ ശ്വസിച്ചുറങ്ങാം.”
മരണം എന്നത് നഷ്ടപ്പെടലിന്റെ അവസാന വാക്കാണ് . മരണത്തിലേക്ക് നടന്ന് കയറിയാലും മരണം നമ്മെ ത്തേടിവന്നാലും അത് പ്രിയപ്പെട്ടവരില്‍ അവശേഷിപ്പിച്ച് പോകുന്നത്,നെഞ്ചില്‍ കുരുങ്ങുന്നതേങ്ങലോ ലവിളിയോമാത്രമല്ലാ, ഒന്നിനും പകരം വയ്ക്കാന്‍ കഴിയാത്തവിധം ജീവിതത്തില്‍ നിന്ന്തന്നെ എന്നെന്നേക്കുമായ് പടിയിറങ്ങിപ്പോകുന്ന ശൂന്യതയാണ്.
ആരെയോപ്രണയിച്ച്,ആ പ്രണയമത്രയുംകവിതയിലൂടെ പകര്‍ത്തി,ഒട്ടുനേരം പ്രകാശം പരത്തി,ആളിക്കത്തി ഒടുവില്‍ പൊടുന്നനേആരോടോ തീര്‍ത്ത ഒരു പകപോക്കല്‍ പോലെസ്വയമണഞ്ഞ ഒരു നാളം.നന്ദിത-തന്ത്രികള്‍ മുറുക്കിയ ഒരു തമ്പുരുവില്‍ ആരോശ്രുതിചേര്‍ത്ത ഒരു മധുരസംഗീതം പോലെ സുന്ദരമായ പേര്.നല്ലൊരു വിദ്യാര്‍ത്ഥിനിയായുംപിന്നീട് നല്ലോര് അദ്ധ്യാപികയായും എല്ലാവരേയും ഉറ്റവരാക്കി ഒരു ശലഭം പൊലെപാറിനടന്ന,വയനാടിന്റെ ഗ്രാമീണത തൊട്ടെഴുതിയ പെണ്‍കുട്ടി.അവരെന്തിനായിരുന്നുവയനാടന്‍ മലകളില്‍ മഞ്ഞിറങ്ങിയ ഒരു രാത്രി ഒരു വാക്കും അവശേഷിപ്പിക്കതെ ഒരുചുരിദാര്‍ ഷോളില്‍ സ്വന്തം ജീവിതത്തെ ഒരു വിഷാദം പോലെ തൂക്കിയിട്ടത്?മരണം എപ്പോഴും അങ്ങനെ യാണ് എത്ര പറഞ്ഞ് നിര്‍ത്തിയാലും പിന്നെയും എന്തെങ്കിലും പറയാന്‍ ബാക്കിവച്ചിട്ടുണ്ടാവും.
നന്ദിത ബാക്കിവച്ചത് കവിതകള്‍എഴുതി മടക്കിയ കുറേ ഡയറിത്താളുകള്‍ മാത്രമായിരുന്നില്ല,ആ മരണത്തിന്റെ ശൂന്യതയില്‍ഒറ്റപ്പെട്ടുപൊയ മറ്റോരാളെ കൂടിയാണ് ,ഇഷ്ടപ്പെട്ട പെണ്‍കുട്ടിക്ക് സ്വന്തം ജീവിതംതന്നെ പകരം കൊടുത്ത് ഭൂതവും ഭാവിയും ഇല്ലാതെ ജീവിക്കുന്ന ഒരാള്‍,പാതിയില്‍പാടിനിര്‍ത്തിയ സംഗീതം പോലെ,നന്ദിതയുടെ ഭര്‍ത്താവ്,അജിത്.
ആകസ്മികമായകണ്ട് മുട്ടലും പിന്നെ യൊരു ദ്രുതനടനം പൊലെ വളര്‍ന്ന പ്രണയവുംവിവാഹവും അജിത്തിനെ തേടിവരികയായിരുന്നു.നന്ദിത നല്ലോരു കാമുകിയുംഭാര്യയുമായിരുന്നൂ.എന്നിട്ടും ആ ഓര്‍മ്മകളില്‍ ജീവിക്കാന്‍ അജിത്തിനെ തനിയെവിട്ട്നന്ദിത എന്തിനിത് ചെയ്തൂ എന്നത് അജിത്തിനിന്നും അജ്ഞാതം.സാമ്പത്തികത്തിലുംവിദ്യാഭ്യാസത്തിലും അന്തരം ഏറെ ഉണ്ടായിരുന്നിട്ടും നന്ദിത അജിത്തിന്റെജീവിതത്തിലേക്ക് കടന്ന് വന്നൂ,വീട്ടുകാരുടെ എതിര്‍പ്പിലും ഉലയാതെ നിന്ന്ജീവിതത്തിലേക്ക് ധീരതയോടെ നടന്ന് കയറിയ ഒരു പ്രണയവിവാഹം.വിവാഹശേഷം ഗള്‍ഫ് എന്നസ്വപ്നവുമായി ബോംബെക്ക് വണ്ടികയറിയ അജിത്തിന് അവിടെ ചിലമാസങ്ങള്‍തങ്ങേണ്ടിവന്നൂ.ഒരു വെക്കേഷന്‍ ആഘോഷത്തിനായി നന്ദിതയും അവിടെയെത്തി,രണ്ടാം മധുവിധുപോലെ പ്രണയത്തിന്റെ ഒരു പൂക്കാലം തന്നെ ആയിരുന്നു ആ ദിവസങ്ങള്‍.അവിടെ വച്ച്അജിത്ത് തന്റെ പ്രണയമത്രയും നന്ദിതക്ക് കൊടുത്തു ഒരു പകപോക്കല്‍ പോലെ.നല്ല ഭക്ഷണംവസ്ത്രങ്ങള്‍.വെക്കേഷന്‍ കഴിഞ്ഞ് റെയില്‍വേസ്റ്റേഷനില്‍ നിന്ന് കൈവീശി നന്ദിത യാത്രയാകുമ്പോള്‍ ഒരു അശുഭചിന്തപൊലെയെങ്കിലുംഅജിത്ഓര്‍ത്തിരുന്നില്ല ഇനി കാണേണ്ടിവരുന്നത് ചലനമറ്റ നന്ദിതയേ ആയിരിക്കുംഎന്ന്.
നന്ദിതമരിക്കുന്നദിവസം അമ്മയോട്പറഞ്ഞിരുന്നു രാത്രിവൈകിയാണെങ്കിലും ഒരു കോള്‍ വരും അത് താന്‍ തന്നെ അറ്റെന്‍ഡ്ചെയ്തോളാം എന്ന്. ബാലക്കണിയിലൂടെ,ചിന്തകളില്‍ മനസ്സെറിഞ്ഞ് ഉലാത്തുകയായിരുന്ന മകളെ കണ്ട് കൊണ്ടാണ് ആ അമ്മ അകത്തേക്ക് പോയത്.കുറേ കഴിഞ്ഞ് തിരികെ വന്ന് നോക്കിയഅവര്‍കണ്ടത് അന്ന് അജിത് വാങ്ങിക്കൊടുത്ത് ആ ചുരിദാര്‍ ഷോളില്‍ തൂങ്ങിനില്‍ക്കുന്നമകളെയാണ്. രാത്രി ഒരു ഫോണ്‍ കോളും വന്നതായി കേട്ടില്ല എന്ന് നന്ദിതയുടെ അമ്മ തന്നെപറ്ഞ്ഞിരുന്നൂ,അജിത്തോ സുഹൃത്തുക്കളോ വിളിച്ചിരുന്നില്ല.അന്ന് നന്ദിതപ്രതീക്ഷിച്ചആ കോള്‍ ആരുടേതായിരുന്ന് എന്ന് നന്ദിതക്ക് മാത്രം അറിയാവുന്നരഹസ്യമായി.വിവാഹത്തിന് മുന്‍പും ശേഷവും നന്ദിത അജിത്തിനെഴുതിയിരുന്ന പ്രണയാര്‍ദ്രമായകത്തുകള്‍,അത് കത്തുകളായിരുന്നില്ല്,പ്രണയലേഖനങ്ങള്‍ തന്നെ ആയിരുന്നൂ. അക്ഷരത്തില്‍ നിറച്ച പ്രണയവും നന്ദിതയുടെ ആല്‍ബവും നെഞ്ചോട് ചേര്‍ത്ത് അജിത് ആ മരണത്തില്‍ഒറ്റപ്പെട്ട് നില്‍ക്കുന്നൂ.ഗള്‍ഫിലേക്കുള്ള് എല്ലാ പേപ്പറുകളും ജോലിയും ശരിയായിരുന്നിട്ടും,സ്വയം ഒരു പകവീട്ടല്‍ പോലെ നന്ദിതയുടെ ഓര്‍മ്മകളും പ്രണയാക്ഷരങ്ങളുടെമണവും നിറഞ്ഞ മുറിയില്‍ ജീവിച്ച് മരിക്കുകയാണ് അജിത്.ജീവിതം അവസാനിപ്പിക്കന്‍നോക്കിയിട്ട് മരണവും ആ മനുഷ്യനോട് ക്രൂരതകാട്ടി,ഇന്ന് ,നന്ദിതതനിക്കായ്മാത്രമെഴുതിയ കത്തുകളും തന്നോട് ചേര്‍ന്ന് നിന്നെടുത്ത ചിത്രങ്ങളും കണ്ട് കണ്ട്നന്ദിത കൊളുത്തിപ്പോയ ആ ഓര്‍മ്മകളുടെ ചിതയില്‍ ദഹിച്ചമരുകയാണ് ഓരോനിമിഷവും.
നന്ദിതക്ക് വിവാഹത്തിന് മുന്‍പ് മറ്റൊരു പ്രണയമുണ്ടായിരുന്നൂ.മതത്തിന്റെയും വീട്ടുകാരുടേയും എതിര്‍പ്പില്‍ നടക്കാതെപോയആ പ്രണയത്തിന്റെ വസന്തത്തിലാണ് നന്ദിതയുടെ ഹൃദയത്തില്‍ കവിതയുടെ പൂക്കള്‍ വിടര്‍ന്നതും.പ്രണയാതുരമായകവിതകളും പിന്നീട് പ്രണയനഷ്ടവും കവിതളായി,മരണം പലയിടത്തും ഒരു നിഴല്‍ പോലെസഞ്ചരിച്ച് കൊണ്ടിരുന്നൂ.അജിത്തിനെ കണ്ട് മുട്ടിയതിന് ശേഷം നന്ദിത ഒരു കവിതപോലുംഎഴുതിയിരുന്നില്ല.ജീവിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ നന്ദിത ഒരു കവയത്രി എന്ന് പോലുംഅറിയപ്പെടുമായിരുന്നില്ല.നന്ദിതയുടെ ഒരു കവിതയും അത്യാകര്‍ഷകം എന്ന് പറയാന്‍കഴിയില്ല.പക്ഷേ ആ മരണ വുമായി ചേര്‍ത്ത് വായിക്കുമ്പോള്‍ അതിലെല്ലാം എന്തോജ്വലിക്കുന്നുണ്ട്.മരണ ശേഷം കണ്ടെടുത്ത അവരുടെ ഡയറിയില്‍ നിന്നുമാണ് നന്ദിതകവിതകള്‍ എഴുതുമായിരുന്നൂ എന്ന് അവരുടെ വീട്ടുകാരും അടുത്ത് സുഹൃത്തുക്കള്‍പോലുംഅറിയുന്നത്.നന്ദിത തന്റെ പ്രണയത്തോട് സ്വകാര്യമായി സംവദിച്ചിരുന്നത് എഴുത്തിലൂടെആയിരുന്നൂ,അത് കവിതകളായിരുന്നൂ.ആദ്യപ്രണയത്തില്‍ നിന്നും തന്നെ അടര്‍ത്തിമാറ്റിയ വീട്ടുകാരോടും സമൂഹത്തിനോടും തീര്‍ത്ത് ഒരു പകവീട്ടല്‍ ആയിവേണം അജിത്തുമായുള്ള വിവാഹത്തെകാണാന്‍.തന്റെ ഡയറിയില്‍ നന്ദിതതന്നെഎഴുതി, “ ഒരിക്കലും അഡ്ജസ്റ്റ്ചെയ്യാന്‍ പറ്റില്ലെന്നറിഞ്ഞ് കൊണ്ട് തന്നയാണ് ബത്തേരിക്കാരന്‍ അജിത്തിനെ വിവാഹം കഴിച്ചത്.ഒരുവാശിതീര്‍ക്കലായിവേണം അതിനെ കരുതാന്‍.”അജിത്തിനെ നന്ദിതസ്നേഹിച്ചിരുന്നില്ലേ? മാനം കാണതെ വച്ച മയില്‍പ്പീലിപോലെ നന്ദിതയുടെ പ്രണയമെല്ലാം തനിക്കായ്മാത്രംസൂക്ഷിക്കുമ്പോഴും ,നന്ദിതയുടെ ഓര്‍മ്മകളില്‍ ഇടക്കിടെഈറനണീയുമ്പോഴും,അജിത്തിന്നും പറയുന്നൂ തന്നെപ്പൊലെ നന്ദിത മറ്റാരെയും ഇത്രആഴത്തില്‍ സ്നേഹിച്ചിരുന്നില്ല എന്ന്.ആ ഓര്‍മ്മകളുടെ ആഴത്തില്‍ ഉണ്ടും ഉറങ്ങിയുംഅജിത്തിന്നും പകരം വീട്ടുകയാണ് മരണത്തിനോട്, നന്ദിതയോട്, തന്നോട് തന്നെ.”നിന്നെമറക്കുകയെന്നാല്‍ മൃതിയാണ് ,ഞാന്‍ നീ മാത്രമാണ് “ ഇതെഴുതിവച്ച് നന്ദിതകടന്ന് പോയപ്പോള്‍ ഈ വരികളിലേക്ക് തന്റെ ജീവിതത്തെ എഴുതിച്ചേര്‍ക്കുകയായിരുന്നു അജിത്ത്.നീട്ടിക്കൊതിപ്പിച്ച് പൊടുന്നനേ തന്നില്‍ നിന്നും അടര്‍ത്തിയെടുത്ത പ്രണയത്തോട്,ജീവിതത്തോട് തീര്‍ക്കുന്ന പകതീര്‍ക്കല്‍.
മരണത്തെ പ്രണയിച്ച് അതിലേക്ക് നടന്ന് കയറല്‍ ഒരുനിമിഷത്തെ അവിവേകമോ ദുര്‍ബലതയോ അല്ല,ജീവിതത്തില്‍ നിന്നുള്ള ഓളിച്ചോട്ടമല്ല,എന്റെ പുലരികള്‍ ഇന്ന് കൂടുതല്‍ ദീപ്തമാകുന്നത് അതില്‍ നീ കൂടിഎനിക്കായ് വെളിച്ചം തരുമ്പോഴാണ് , എന്റെ ജീവിതം കൂടുതല്‍ സംഗീതാത്മകമാകുന്നത് അതില്‍നീ കൂടിചേര്‍ന്ന് പാടുമ്പോഴാണ് . ആ വെളിച്ചവും സംഗീതവും എന്നില്‍ നിന്നടര്‍ത്തിയെടുത്ത്ഒടുവില്‍ ഞാന്‍ മാത്രമാകുമ്പോള്‍ പിന്നെ എനിക്കെന്തിനീ ജീവിതം?ജീവിതത്തിന്റെ ഈ ശൂന്യതയിലേക്കാണ് മരണം പലപ്പോഴും കടന്ന് വരുന്നത്.
പ്രണയതിരസ്കാരം കൊണ്ട്,ഒരുപാതിരാവില്‍ വരണമാല്യമണിഞ്ഞ് പ്രേയസ്വിയുടെ വിവാഹമുഹൂര്‍ത്തത്തില്‍ ഏതോ ഒരുമരക്കൊമ്പില്‍ ജീവിതം ഊതിക്കെടുത്തുമ്പോള്‍ ഇടപ്പള്ളിക്ക് അത് കേവലം മരണം മാത്രംആയിരുന്നില്ല,ഒരു വ്യ്‌വസ്ഥിതിയോടും വിശ്വാസനിരാസത്തോടും എതിരായ പ്രതിഷേധം കൂടി ആയിരുന്നിരിക്കണം.
തന്റെ പ്രിയപ്പെട്ട മഞ്ഞനിറങ്ങളുടെസൂര്യകാന്തിപ്പാടങ്ങളില്‍ നില്‍ക്കുമ്പോള്‍, താന്‍ ആ മഞ്ഞ് നിറങ്ങളിലേക്ക് ലയിക്കുന്നതായി തോന്നിയനിമിഷം ശിരസ്സിലേക്ക് ഒരു വെടിയുണ്ട പായിച്ച് ആമഞ്ഞപ്പൂക്കള്‍ക്കിടയിലേക്ക് മരിച്ച് വീഴുമ്പോള്‍ വാങ്ഗോഘിന് അത് ആത്മഹത്യയായിതോന്നിയിരിക്കില്ല.
സ്വന്തം മുഖം ഓവനിലേക്ക് തിരുകിവച്ച് ശിരസ്സ് വെന്ത് മരിക്കുമ്പോള്‍ അമേരിക്കന്‍ കവയത്രി സില്വിയോപ്ലാത്ത്,വിലപിച്ചിരിക്കണം,ഇതിലും തീവ്രവേദനകള്‍ എനിക്ക്തന്ന ലോകമേ ഇതെനിക്ക് മഞ്ഞില്‍ മുക്കിയ വെണ്‍ തൂവല്‍കൊണ്ട് എന്നെ തഴുകുന്നത് പോലെസുഖകരമായിരിക്കുന്നൂ…
“ പ്രണയത്തിന്റെ കഠിന വേദന എനിക്ക്പ്രിയങ്കരമാണ് , എന്റെ പ്രണയം പോലെയാണ് എന്റെ മരണമെങ്കില്‍ ഞാന്‍ മരിച്ച് കൊള്ളട്ടെ”എന്നെഴുതിയ റഷ്യന്‍ കവി അലക്സാണ്ടര്‍ പുഷ്കില്‍ സ്വന്തം ഭാര്യയുടെ കാമുകനില്‍ നിന്നും വെട്ട് കൊണ്ട്മരിക്കുമ്പോള്‍ അതും പ്രണയത്തിന്റെ ആത്മാര്‍പ്പണമായി വേണം കരുതാന്‍.
ഒരു മുഴം കയറില്‍ ഒരു വിഷാദം പൊലെ തൂങ്ങിയാടുക,ഒരു തീവണ്ടിക്ക് മുന്നിലേക്ക് ഒരു തളികയിലെന്നപോലെ സ്വന്തം ജീവിതം വച്ച് കൊടുക്കുക,വിഭ്രാന്തിപൂണ്ടമസ്തിഷ്കത്തിലേക്ക് ഒരു വെടിയുണ്ട് ഉതിര്‍ത്ത് ഒരു ഉണര്‍ച്ചയോടെ ഈ ജീവിതം കുടഞ്ഞെറിയുക,ഒരു കാല്പനികന് ഇതെല്ലാം നിലാവില്‍ പൊങ്ങിപ്പറക്കുന്ന ഒരു തൂവല് പോലെ സുന്ദരാനുഭവമാണ് കാഴ്ചക്കാരന് അത് കേവലം ആത്മഹത്യയും.കാഴ്ചക്കാരന് വേണ്ടിയല്ല ഒരാളും അത്മഹത്യ ചെയ്യുന്നത്.അവനവന് വേണ്ടിത്തന്നെയാണ്. അവര്‍ ഈ ലോകവും പ്രിയപ്പെട്ടവരെയും ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് എത്ര വേദനയോടെആയിരിക്കണം?അത്മഹത്യ പലപ്പൊഴും സുഹൃത്തുക്കളേയോ പ്രിയപ്പെട്ടെവരെയോ മാത്രമല്ലഅവനനനെത്തന്നെ ബോധ്യപ്പെടുത്താനാവാത്ത സമസ്യ ആയിമാറുന്നൂ..
മൃതിയുടെ രണഭൂമികളില്‍ വിലപിച്ച് ഇനി ഞാന്‍ എന്റെ നഷ്ടങ്ങളെ ശ്വസിച്ചുറങ്ങാം.”
മരണം എന്നത് നഷ്ടപ്പെടലിന്റെ അവസാന വാക്കാണ് . മരണത്തിലേക്ക് നടന്ന് കയറിയാലും മരണം നമ്മെ ത്തേടിവന്നാലും അത് പ്രിയപ്പെട്ടവരില്‍ അവശേഷിപ്പിച്ച് പോകുന്നത്,നെഞ്ചില്‍ കുരുങ്ങുന്നതേങ്ങലോ ലവിളിയോമാത്രമല്ലാ, ഒന്നിനും പകരം വയ്ക്കാന്‍ കഴിയാത്തവിധം ജീവിതത്തില്‍ നിന്ന്തന്നെ എന്നെന്നേക്കുമായ് പടിയിറങ്ങിപ്പോകുന്ന ശൂന്യതയാണ്.
ആരെയോപ്രണയിച്ച്,ആ പ്രണയമത്രയുംകവിതയിലൂടെ പകര്‍ത്തി,ഒട്ടുനേരം പ്രകാശം പരത്തി,ആളിക്കത്തി ഒടുവില്‍ പൊടുന്നനേആരോടോ തീര്‍ത്ത ഒരു പകപോക്കല്‍ പോലെസ്വയമണഞ്ഞ ഒരു നാളം.നന്ദിത-തന്ത്രികള്‍ മുറുക്കിയ ഒരു തമ്പുരുവില്‍ ആരോശ്രുതിചേര്‍ത്ത ഒരു മധുരസംഗീതം പോലെ സുന്ദരമായ പേര്.നല്ലൊരു വിദ്യാര്‍ത്ഥിനിയായുംപിന്നീട് നല്ലോര് അദ്ധ്യാപികയായും എല്ലാവരേയും ഉറ്റവരാക്കി ഒരു ശലഭം പൊലെപാറിനടന്ന,വയനാടിന്റെ ഗ്രാമീണത തൊട്ടെഴുതിയ പെണ്‍കുട്ടി.അവരെന്തിനായിരുന്നുവയനാടന്‍ മലകളില്‍ മഞ്ഞിറങ്ങിയ ഒരു രാത്രി ഒരു വാക്കും അവശേഷിപ്പിക്കതെ ഒരുചുരിദാര്‍ ഷോളില്‍ സ്വന്തം ജീവിതത്തെ ഒരു വിഷാദം പോലെ തൂക്കിയിട്ടത്?മരണം എപ്പോഴും അങ്ങനെ യാണ് എത്ര പറഞ്ഞ് നിര്‍ത്തിയാലും പിന്നെയും എന്തെങ്കിലും പറയാന്‍ ബാക്കിവച്ചിട്ടുണ്ടാവും.
നന്ദിത ബാക്കിവച്ചത് കവിതകള്‍എഴുതി മടക്കിയ കുറേ ഡയറിത്താളുകള്‍ മാത്രമായിരുന്നില്ല,ആ മരണത്തിന്റെ ശൂന്യതയില്‍ഒറ്റപ്പെട്ടുപൊയ മറ്റോരാളെ കൂടിയാണ് ,ഇഷ്ടപ്പെട്ട പെണ്‍കുട്ടിക്ക് സ്വന്തം ജീവിതംതന്നെ പകരം കൊടുത്ത് ഭൂതവും ഭാവിയും ഇല്ലാതെ ജീവിക്കുന്ന ഒരാള്‍,പാതിയില്‍പാടിനിര്‍ത്തിയ സംഗീതം പോലെ,നന്ദിതയുടെ ഭര്‍ത്താവ്,അജിത്.
ആകസ്മികമായകണ്ട് മുട്ടലും പിന്നെ യൊരു ദ്രുതനടനം പൊലെ വളര്‍ന്ന പ്രണയവുംവിവാഹവും അജിത്തിനെ തേടിവരികയായിരുന്നു.നന്ദിത നല്ലോരു കാമുകിയുംഭാര്യയുമായിരുന്നൂ.എന്നിട്ടും ആ ഓര്‍മ്മകളില്‍ ജീവിക്കാന്‍ അജിത്തിനെ തനിയെവിട്ട്നന്ദിത എന്തിനിത് ചെയ്തൂ എന്നത് അജിത്തിനിന്നും അജ്ഞാതം.സാമ്പത്തികത്തിലുംവിദ്യാഭ്യാസത്തിലും അന്തരം ഏറെ ഉണ്ടായിരുന്നിട്ടും നന്ദിത അജിത്തിന്റെജീവിതത്തിലേക്ക് കടന്ന് വന്നൂ,വീട്ടുകാരുടെ എതിര്‍പ്പിലും ഉലയാതെ നിന്ന്ജീവിതത്തിലേക്ക് ധീരതയോടെ നടന്ന് കയറിയ ഒരു പ്രണയവിവാഹം.വിവാഹശേഷം ഗള്‍ഫ് എന്നസ്വപ്നവുമായി ബോംബെക്ക് വണ്ടികയറിയ അജിത്തിന് അവിടെ ചിലമാസങ്ങള്‍തങ്ങേണ്ടിവന്നൂ.ഒരു വെക്കേഷന്‍ ആഘോഷത്തിനായി നന്ദിതയും അവിടെയെത്തി,രണ്ടാം മധുവിധുപോലെ പ്രണയത്തിന്റെ ഒരു പൂക്കാലം തന്നെ ആയിരുന്നു ആ ദിവസങ്ങള്‍.അവിടെ വച്ച്അജിത്ത് തന്റെ പ്രണയമത്രയും നന്ദിതക്ക് കൊടുത്തു ഒരു പകപോക്കല്‍ പോലെ.നല്ല ഭക്ഷണംവസ്ത്രങ്ങള്‍.വെക്കേഷന്‍ കഴിഞ്ഞ് റെയില്‍വേസ്റ്റേഷനില്‍ നിന്ന് കൈവീശി നന്ദിത യാത്രയാകുമ്പോള്‍ ഒരു അശുഭചിന്തപൊലെയെങ്കിലുംഅജിത്ഓര്‍ത്തിരുന്നില്ല ഇനി കാണേണ്ടിവരുന്നത് ചലനമറ്റ നന്ദിതയേ ആയിരിക്കുംഎന്ന്.
നന്ദിതമരിക്കുന്നദിവസം അമ്മയോട്പറഞ്ഞിരുന്നു രാത്രിവൈകിയാണെങ്കിലും ഒരു കോള്‍ വരും അത് താന്‍ തന്നെ അറ്റെന്‍ഡ്ചെയ്തോളാം എന്ന്. ബാലക്കണിയിലൂടെ,ചിന്തകളില്‍ മനസ്സെറിഞ്ഞ് ഉലാത്തുകയായിരുന്ന മകളെ കണ്ട് കൊണ്ടാണ് ആ അമ്മ അകത്തേക്ക് പോയത്.കുറേ കഴിഞ്ഞ് തിരികെ വന്ന് നോക്കിയഅവര്‍കണ്ടത് അന്ന് അജിത് വാങ്ങിക്കൊടുത്ത് ആ ചുരിദാര്‍ ഷോളില്‍ തൂങ്ങിനില്‍ക്കുന്നമകളെയാണ്. രാത്രി ഒരു ഫോണ്‍ കോളും വന്നതായി കേട്ടില്ല എന്ന് നന്ദിതയുടെ അമ്മ തന്നെപറ്ഞ്ഞിരുന്നൂ,അജിത്തോ സുഹൃത്തുക്കളോ വിളിച്ചിരുന്നില്ല.അന്ന് നന്ദിതപ്രതീക്ഷിച്ചആ കോള്‍ ആരുടേതായിരുന്ന് എന്ന് നന്ദിതക്ക് മാത്രം അറിയാവുന്നരഹസ്യമായി.വിവാഹത്തിന് മുന്‍പും ശേഷവും നന്ദിത അജിത്തിനെഴുതിയിരുന്ന പ്രണയാര്‍ദ്രമായകത്തുകള്‍,അത് കത്തുകളായിരുന്നില്ല്,പ്രണയലേഖനങ്ങള്‍ തന്നെ ആയിരുന്നൂ. അക്ഷരത്തില്‍ നിറച്ച പ്രണയവും നന്ദിതയുടെ ആല്‍ബവും നെഞ്ചോട് ചേര്‍ത്ത് അജിത് ആ മരണത്തില്‍ഒറ്റപ്പെട്ട് നില്‍ക്കുന്നൂ.ഗള്‍ഫിലേക്കുള്ള് എല്ലാ പേപ്പറുകളും ജോലിയും ശരിയായിരുന്നിട്ടും,സ്വയം ഒരു പകവീട്ടല്‍ പോലെ നന്ദിതയുടെ ഓര്‍മ്മകളും പ്രണയാക്ഷരങ്ങളുടെമണവും നിറഞ്ഞ മുറിയില്‍ ജീവിച്ച് മരിക്കുകയാണ് അജിത്.ജീവിതം അവസാനിപ്പിക്കന്‍നോക്കിയിട്ട് മരണവും ആ മനുഷ്യനോട് ക്രൂരതകാട്ടി,ഇന്ന് ,നന്ദിതതനിക്കായ്മാത്രമെഴുതിയ കത്തുകളും തന്നോട് ചേര്‍ന്ന് നിന്നെടുത്ത ചിത്രങ്ങളും കണ്ട് കണ്ട്നന്ദിത കൊളുത്തിപ്പോയ ആ ഓര്‍മ്മകളുടെ ചിതയില്‍ ദഹിച്ചമരുകയാണ് ഓരോനിമിഷവും.
നന്ദിതക്ക് വിവാഹത്തിന് മുന്‍പ് മറ്റൊരു പ്രണയമുണ്ടായിരുന്നൂ.മതത്തിന്റെയും വീട്ടുകാരുടേയും എതിര്‍പ്പില്‍ നടക്കാതെപോയആ പ്രണയത്തിന്റെ വസന്തത്തിലാണ് നന്ദിതയുടെ ഹൃദയത്തില്‍ കവിതയുടെ പൂക്കള്‍ വിടര്‍ന്നതും.പ്രണയാതുരമായകവിതകളും പിന്നീട് പ്രണയനഷ്ടവും കവിതളായി,മരണം പലയിടത്തും ഒരു നിഴല്‍ പോലെസഞ്ചരിച്ച് കൊണ്ടിരുന്നൂ.അജിത്തിനെ കണ്ട് മുട്ടിയതിന് ശേഷം നന്ദിത ഒരു കവിതപോലുംഎഴുതിയിരുന്നില്ല.ജീവിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ നന്ദിത ഒരു കവയത്രി എന്ന് പോലുംഅറിയപ്പെടുമായിരുന്നില്ല.നന്ദിതയുടെ ഒരു കവിതയും അത്യാകര്‍ഷകം എന്ന് പറയാന്‍കഴിയില്ല.പക്ഷേ ആ മരണ വുമായി ചേര്‍ത്ത് വായിക്കുമ്പോള്‍ അതിലെല്ലാം എന്തോജ്വലിക്കുന്നുണ്ട്.മരണ ശേഷം കണ്ടെടുത്ത അവരുടെ ഡയറിയില്‍ നിന്നുമാണ് നന്ദിതകവിതകള്‍ എഴുതുമായിരുന്നൂ എന്ന് അവരുടെ വീട്ടുകാരും അടുത്ത് സുഹൃത്തുക്കള്‍പോലുംഅറിയുന്നത്.നന്ദിത തന്റെ പ്രണയത്തോട് സ്വകാര്യമായി സംവദിച്ചിരുന്നത് എഴുത്തിലൂടെആയിരുന്നൂ,അത് കവിതകളായിരുന്നൂ.ആദ്യപ്രണയത്തില്‍ നിന്നും തന്നെ അടര്‍ത്തിമാറ്റിയ വീട്ടുകാരോടും സമൂഹത്തിനോടും തീര്‍ത്ത് ഒരു പകവീട്ടല്‍ ആയിവേണം അജിത്തുമായുള്ള വിവാഹത്തെകാണാന്‍.തന്റെ ഡയറിയില്‍ നന്ദിതതന്നെഎഴുതി, “ ഒരിക്കലും അഡ്ജസ്റ്റ്ചെയ്യാന്‍ പറ്റില്ലെന്നറിഞ്ഞ് കൊണ്ട് തന്നയാണ് ബത്തേരിക്കാരന്‍ അജിത്തിനെ വിവാഹം കഴിച്ചത്.ഒരുവാശിതീര്‍ക്കലായിവേണം അതിനെ കരുതാന്‍.”അജിത്തിനെ നന്ദിതസ്നേഹിച്ചിരുന്നില്ലേ? മാനം കാണതെ വച്ച മയില്‍പ്പീലിപോലെ നന്ദിതയുടെ പ്രണയമെല്ലാം തനിക്കായ്മാത്രംസൂക്ഷിക്കുമ്പോഴും ,നന്ദിതയുടെ ഓര്‍മ്മകളില്‍ ഇടക്കിടെഈറനണീയുമ്പോഴും,അജിത്തിന്നും പറയുന്നൂ തന്നെപ്പൊലെ നന്ദിത മറ്റാരെയും ഇത്രആഴത്തില്‍ സ്നേഹിച്ചിരുന്നില്ല എന്ന്.ആ ഓര്‍മ്മകളുടെ ആഴത്തില്‍ ഉണ്ടും ഉറങ്ങിയുംഅജിത്തിന്നും പകരം വീട്ടുകയാണ് മരണത്തിനോട്, നന്ദിതയോട്, തന്നോട് തന്നെ.”നിന്നെമറക്കുകയെന്നാല്‍ മൃതിയാണ് ,ഞാന്‍ നീ മാത്രമാണ് “ ഇതെഴുതിവച്ച് നന്ദിതകടന്ന് പോയപ്പോള്‍ ഈ വരികളിലേക്ക് തന്റെ ജീവിതത്തെ എഴുതിച്ചേര്‍ക്കുകയായിരുന്നു അജിത്ത്.നീട്ടിക്കൊതിപ്പിച്ച് പൊടുന്നനേ തന്നില്‍ നിന്നും അടര്‍ത്തിയെടുത്ത പ്രണയത്തോട്,ജീവിതത്തോട് തീര്‍ക്കുന്ന പകതീര്‍ക്കല്‍.
മരണത്തെ പ്രണയിച്ച് അതിലേക്ക് നടന്ന് കയറല്‍ ഒരുനിമിഷത്തെ അവിവേകമോ ദുര്‍ബലതയോ അല്ല,ജീവിതത്തില്‍ നിന്നുള്ള ഓളിച്ചോട്ടമല്ല,എന്റെ പുലരികള്‍ ഇന്ന് കൂടുതല്‍ ദീപ്തമാകുന്നത് അതില്‍ നീ കൂടിഎനിക്കായ് വെളിച്ചം തരുമ്പോഴാണ് , എന്റെ ജീവിതം കൂടുതല്‍ സംഗീതാത്മകമാകുന്നത് അതില്‍നീ കൂടിചേര്‍ന്ന് പാടുമ്പോഴാണ് . ആ വെളിച്ചവും സംഗീതവും എന്നില്‍ നിന്നടര്‍ത്തിയെടുത്ത്ഒടുവില്‍ ഞാന്‍ മാത്രമാകുമ്പോള്‍ പിന്നെ എനിക്കെന്തിനീ ജീവിതം?ജീവിതത്തിന്റെ ഈ ശൂന്യതയിലേക്കാണ് മരണം പലപ്പോഴും കടന്ന് വരുന്നത്.
പ്രണയതിരസ്കാരം കൊണ്ട്,ഒരുപാതിരാവില്‍ വരണമാല്യമണിഞ്ഞ് പ്രേയസ്വിയുടെ വിവാഹമുഹൂര്‍ത്തത്തില്‍ ഏതോ ഒരുമരക്കൊമ്പില്‍ ജീവിതം ഊതിക്കെടുത്തുമ്പോള്‍ ഇടപ്പള്ളിക്ക് അത് കേവലം മരണം മാത്രംആയിരുന്നില്ല,ഒരു വ്യ്‌വസ്ഥിതിയോടും വിശ്വാസനിരാസത്തോടും എതിരായ പ്രതിഷേധം കൂടി ആയിരുന്നിരിക്കണം.
തന്റെ പ്രിയപ്പെട്ട മഞ്ഞനിറങ്ങളുടെസൂര്യകാന്തിപ്പാടങ്ങളില്‍ നില്‍ക്കുമ്പോള്‍, താന്‍ ആ മഞ്ഞ് നിറങ്ങളിലേക്ക് ലയിക്കുന്നതായി തോന്നിയനിമിഷം ശിരസ്സിലേക്ക് ഒരു വെടിയുണ്ട പായിച്ച് ആമഞ്ഞപ്പൂക്കള്‍ക്കിടയിലേക്ക് മരിച്ച് വീഴുമ്പോള്‍ വാങ്ഗോഘിന് അത് ആത്മഹത്യയായിതോന്നിയിരിക്കില്ല.
സ്വന്തം മുഖം ഓവനിലേക്ക് തിരുകിവച്ച് ശിരസ്സ് വെന്ത് മരിക്കുമ്പോള്‍ അമേരിക്കന്‍ കവയത്രി സില്വിയോപ്ലാത്ത്,വിലപിച്ചിരിക്കണം,ഇതിലും തീവ്രവേദനകള്‍ എനിക്ക്തന്ന ലോകമേ ഇതെനിക്ക് മഞ്ഞില്‍ മുക്കിയ വെണ്‍ തൂവല്‍കൊണ്ട് എന്നെ തഴുകുന്നത് പോലെസുഖകരമായിരിക്കുന്നൂ…
“ പ്രണയത്തിന്റെ കഠിന വേദന എനിക്ക്പ്രിയങ്കരമാണ് , എന്റെ പ്രണയം പോലെയാണ് എന്റെ മരണമെങ്കില്‍ ഞാന്‍ മരിച്ച് കൊള്ളട്ടെ”എന്നെഴുതിയ റഷ്യന്‍ കവി അലക്സാണ്ടര്‍ പുഷ്കില്‍ സ്വന്തം ഭാര്യയുടെ കാമുകനില്‍ നിന്നും വെട്ട് കൊണ്ട്മരിക്കുമ്പോള്‍ അതും പ്രണയത്തിന്റെ ആത്മാര്‍പ്പണമായി വേണം കരുതാന്‍.
ഒരു മുഴം കയറില്‍ ഒരു വിഷാദം പൊലെ തൂങ്ങിയാടുക,ഒരു തീവണ്ടിക്ക് മുന്നിലേക്ക് ഒരു തളികയിലെന്നപോലെ സ്വന്തം ജീവിതം വച്ച് കൊടുക്കുക,വിഭ്രാന്തിപൂണ്ടമസ്തിഷ്കത്തിലേക്ക് ഒരു വെടിയുണ്ട് ഉതിര്‍ത്ത് ഒരു ഉണര്‍ച്ചയോടെ ഈ ജീവിതം കുടഞ്ഞെറിയുക,ഒരു കാല്പനികന് ഇതെല്ലാം നിലാവില്‍ പൊങ്ങിപ്പറക്കുന്ന ഒരു തൂവല് പോലെ സുന്ദരാനുഭവമാണ് കാഴ്ചക്കാരന് അത് കേവലം ആത്മഹത്യയും.കാഴ്ചക്കാരന് വേണ്ടിയല്ല ഒരാളും അത്മഹത്യ ചെയ്യുന്നത്.അവനവന് വേണ്ടിത്തന്നെയാണ്. അവര്‍ ഈ ലോകവും പ്രിയപ്പെട്ടവരെയും ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് എത്ര വേദനയോടെആയിരിക്കണം?അത്മഹത്യ പലപ്പൊഴും സുഹൃത്തുക്കളേയോ പ്രിയപ്പെട്ടെവരെയോ മാത്രമല്ലഅവനനനെത്തന്നെ ബോധ്യപ്പെടുത്താനാവാത്ത സമസ്യ ആയിമാറുന്നൂ..
Subscribe to:
Posts (Atom)