Sunday, October 10, 2010

നന്ദിത - കവിതയിലും മരണത്തിലും പറയാന്‍ ബാക്കിവച്ചത്.

“ജീവിതം നീ എടുത്ത് പോയപ്പോള്‍ എനിക്ക് നഷ്ടമായത് എന്റെ മനസ്സാണ്
മൃതിയുടെ രണഭൂമികളില്‍ വിലപിച്ച് ഇനി ഞാന്‍ എന്റെ നഷ്ടങ്ങളെ ശ്വസിച്ചുറങ്ങാം.”


മരണം എന്നത് നഷ്ടപ്പെടലിന്റെ അവസാന വാക്കാണ് . ‍മരണത്തിലേക്ക് നടന്ന് കയറിയാലും മരണം നമ്മെ ത്തേടിവന്നാലും അത് പ്രിയപ്പെട്ടവരില്‍ അവശേഷിപ്പിച്ച് പോകുന്നത്,നെഞ്ചില്‍ കുരുങ്ങുന്നതേങ്ങലോ ലവിളിയോമാത്രമല്ലാ, ഒന്നിനും പകരം വയ്ക്കാന്‍ കഴിയാത്തവിധം ജീവിതത്തില്‍ നിന്ന്തന്നെ എന്നെന്നേക്കുമായ് പടിയിറങ്ങിപ്പോകുന്ന ശൂന്യതയാണ്.
ആരെയോപ്രണയിച്ച്,ആ പ്രണയമത്രയുംകവിതയിലൂടെ പകര്‍ത്തി,ഒട്ടുനേരം പ്രകാശം പരത്തി,ആളിക്കത്തി ഒടുവില്‍ പൊടുന്നനേആരോടോ തീര്‍ത്ത ഒരു പകപോക്കല്‍ പോലെസ്വയമണഞ്ഞ ഒരു നാളം.നന്ദിത-തന്ത്രികള്‍ മുറുക്കിയ ഒരു തമ്പുരുവില്‍ ആരോശ്രുതിചേര്‍ത്ത ഒരു മധുരസംഗീതം പോലെ സുന്ദരമായ പേര്.നല്ലൊരു വിദ്യാര്‍ത്ഥിനിയായുംപിന്നീട് നല്ലോര് അദ്ധ്യാപികയായും എല്ലാവരേയും ഉറ്റവരാക്കി ഒരു ശലഭം പൊലെപാറിനടന്ന,വയനാടിന്റെ ഗ്രാമീണത തൊട്ടെഴുതിയ പെണ്‍കുട്ടി.അവരെന്തിനായിരുന്നുവയനാടന്‍ മലകളില്‍ മഞ്ഞിറങ്ങിയ ഒരു രാത്രി ഒരു വാക്കും അവശേഷിപ്പിക്കതെ ഒരുചുരിദാര്‍ ഷോളില്‍ സ്വന്തം ജീവിതത്തെ ഒരു വിഷാദം പോലെ തൂക്കിയിട്ടത്?മരണം എപ്പോഴും അങ്ങനെ യാണ് എത്ര പറഞ്ഞ് നിര്‍ത്തിയാലും പിന്നെയും എന്തെങ്കിലും പറയാന്‍ ബാക്കിവച്ചിട്ടുണ്ടാവും.
നന്ദിത ബാക്കിവച്ചത് കവിതകള്‍എഴുതി മടക്കിയ കുറേ ഡയറിത്താളുകള്‍ മാത്രമായിരുന്നില്ല,ആ മരണത്തിന്റെ ശൂന്യതയില്‍ഒറ്റപ്പെട്ടുപൊയ മറ്റോരാളെ കൂടിയാണ് ‍,ഇഷ്ടപ്പെട്ട പെണ്‍കുട്ടിക്ക് സ്വന്തം ജീവിതംതന്നെ പകരം കൊടുത്ത് ഭൂതവും ഭാവിയും ഇല്ലാതെ ജീവിക്കുന്ന ഒരാള്‍,പാതിയില്‍പാടിനിര്‍ത്തിയ സംഗീതം പോലെ,നന്ദിതയുടെ ഭര്‍ത്താവ്,അജിത്.
ആകസ്മികമായകണ്ട് മുട്ടലും പിന്നെ യൊരു ദ്രുതനടനം പൊലെ വളര്‍ന്ന പ്രണയവുംവിവാഹവും അജിത്തിനെ തേടിവരികയായിരുന്നു.നന്ദിത നല്ലോരു കാമുകിയുംഭാര്യയുമായിരുന്നൂ.എന്നിട്ടും ആ ഓര്‍മ്മകളില്‍ ജീവിക്കാന്‍ അജിത്തിനെ തനിയെവിട്ട്നന്ദിത എന്തിനിത് ചെയ്തൂ എന്നത് അജിത്തിനിന്നും അജ്ഞാതം.സാമ്പത്തികത്തിലുംവിദ്യാഭ്യാസത്തിലും അന്തരം ഏറെ ഉണ്ടായിരുന്നിട്ടും നന്ദിത അജിത്തിന്റെജീവിതത്തിലേക്ക് കടന്ന് വന്നൂ,വീട്ടുകാരുടെ എതിര്‍പ്പിലും ഉലയാതെ നിന്ന്ജീവിതത്തിലേക്ക് ധീരതയോടെ നടന്ന് കയറിയ ഒരു പ്രണയവിവാഹം.വിവാഹശേഷം ഗള്‍ഫ് എന്നസ്വപ്നവുമായി ബോംബെക്ക് വണ്ടികയറിയ അജിത്തിന് അവിടെ ചിലമാസങ്ങള്‍തങ്ങേണ്ടിവന്നൂ.ഒരു വെക്കേഷന്‍ ആഘോഷത്തിനായി നന്ദിതയും അവിടെയെത്തി,രണ്ടാം മധുവിധുപോലെ പ്രണയത്തിന്റെ ഒരു പൂക്കാലം തന്നെ ആയിരുന്നു ആ ദിവസങ്ങള്‍.അവിടെ വച്ച്അജിത്ത് തന്റെ പ്രണയമത്രയും നന്ദിതക്ക് കൊടുത്തു ഒരു പകപോക്കല്‍ പോലെ.നല്ല ഭക്ഷണംവസ്ത്രങ്ങള്‍.വെക്കേഷന്‍ കഴിഞ്ഞ് റെയില്‍വേസ്റ്റേഷനില്‍ നിന്ന് കൈവീശി നന്ദിത യാത്രയാകുമ്പോള്‍ ഒരു അശുഭചിന്തപൊലെയെങ്കിലുംഅജിത്ഓര്‍ത്തിരുന്നില്ല ഇനി കാണേണ്ടിവരുന്നത് ചലനമറ്റ നന്ദിതയേ ആയിരിക്കുംഎന്ന്.
നന്ദിതമരിക്കുന്നദിവസം അമ്മയോട്പറഞ്ഞിരുന്നു രാത്രിവൈകിയാണെങ്കിലും ഒരു കോള്‍ വരും അത് താന്‍ തന്നെ അറ്റെന്‍ഡ്ചെയ്തോളാം എന്ന്. ബാലക്കണിയിലൂടെ,ചിന്തകളില്‍ മനസ്സെറിഞ്ഞ് ഉലാത്തുകയായിരുന്ന മകളെ കണ്ട് കൊണ്ടാണ് ആ അമ്മ അകത്തേക്ക് പോയത്.കുറേ കഴിഞ്ഞ് തിരികെ വന്ന് നോക്കിയഅവര്‍കണ്ടത് അന്ന് അജിത് വാങ്ങിക്കൊടുത്ത് ആ ചുരിദാര്‍ ഷോളില്‍ തൂങ്ങിനില്‍ക്കുന്നമകളെയാണ്. രാത്രി ഒരു ഫോണ്‍ കോളും വന്നതായി കേട്ടില്ല എന്ന് നന്ദിതയുടെ അമ്മ തന്നെപറ്ഞ്ഞിരുന്നൂ,അജിത്തോ സുഹൃത്തുക്കളോ വിളിച്ചിരുന്നില്ല.അന്ന് നന്ദിതപ്രതീക്ഷിച്ചആ കോള്‍ ആരുടേതായിരുന്ന് എന്ന് നന്ദിതക്ക് മാത്രം അറിയാവുന്നരഹസ്യമായി.വിവാഹത്തിന് മുന്‍പും ശേഷവും നന്ദിത അജിത്തിനെഴുതിയിരുന്ന പ്രണയാര്‍ദ്രമായകത്തുകള്‍,അത് കത്തുകളായിരുന്നില്ല്,പ്രണയലേഖനങ്ങള്‍ തന്നെ ആയിരുന്നൂ. അക്ഷരത്തില്‍ നിറച്ച പ്രണയവും നന്ദിതയുടെ ആല്‍ബവും നെഞ്ചോട് ചേര്‍ത്ത് അജിത് ആ മരണത്തില്‍ഒറ്റപ്പെട്ട് നില്‍ക്കുന്നൂ.ഗള്‍ഫിലേക്കുള്ള് എല്ലാ പേപ്പറുകളും ജോലിയും ശരിയായിരുന്നിട്ടും,സ്വയം ഒരു പകവീട്ടല്‍ പോലെ നന്ദിതയുടെ ഓര്‍മ്മകളും പ്രണയാക്ഷരങ്ങളുടെമണവും നിറഞ്ഞ മുറിയില്‍ ജീവിച്ച് മരിക്കുകയാണ് അജിത്.ജീവിതം അവസാനിപ്പിക്കന്‍നോക്കിയിട്ട് മരണവും ആ മനുഷ്യനോട് ക്രൂരതകാട്ടി,ഇന്ന് ,നന്ദിതതനിക്കായ്മാത്രമെഴുതിയ കത്തുകളും തന്നോട് ചേര്‍ന്ന് നിന്നെടുത്ത ചിത്രങ്ങളും കണ്ട് കണ്ട്നന്ദിത കൊളുത്തിപ്പോയ ആ ഓര്‍മ്മകളുടെ ചിതയില്‍ ദഹിച്ചമരുകയാണ് ഓരോനിമിഷവും.
നന്ദിതക്ക് വിവാഹത്തിന് മുന്‍പ് മറ്റൊരു പ്രണയമുണ്ടായിരുന്നൂ.മതത്തിന്റെയും വീട്ടുകാരുടേയും എതിര്‍പ്പില്‍ നടക്കാതെപോയആ പ്രണയത്തിന്റെ വസന്തത്തിലാണ് നന്ദിതയുടെ ഹൃദയത്തില്‍ കവിതയുടെ പൂക്കള്‍ വിടര്‍ന്നതും.പ്രണയാതുരമായകവിതകളും പിന്നീട് പ്രണയനഷ്ടവും കവിതളായി,മരണം പലയിടത്തും ഒരു നിഴല്‍ പോലെസഞ്ചരിച്ച് കൊണ്ടിരുന്നൂ.അജിത്തിനെ കണ്ട് മുട്ടിയതിന് ശേഷം നന്ദിത ഒരു കവിതപോലുംഎഴുതിയിരുന്നില്ല.ജീവിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ നന്ദിത ഒരു കവയത്രി എന്ന് പോലുംഅറിയപ്പെടുമായിരുന്നില്ല.നന്ദിതയുടെ ഒരു കവിതയും അത്യാകര്‍ഷകം എന്ന് പറയാന്‍കഴിയില്ല.പക്ഷേ ആ മരണ വുമായി ചേര്‍ത്ത് വായിക്കുമ്പോള്‍ അതിലെല്ലാം എന്തോജ്വലിക്കുന്നുണ്ട്.മരണ ശേഷം കണ്ടെടുത്ത അവരുടെ ഡയറിയില്‍ നിന്നുമാണ് നന്ദിതകവിതകള്‍ എഴുതുമായിരുന്നൂ എന്ന് അവരുടെ വീട്ടുകാരും അടുത്ത് സുഹൃത്തുക്കള്‍പോലുംഅറിയുന്നത്.നന്ദിത തന്റെ പ്രണയത്തോട് സ്വകാര്യമായി സംവദിച്ചിരുന്നത് എഴുത്തിലൂടെആയിരുന്നൂ,അത് കവിതകളാ‍യിരുന്നൂ.ആദ്യപ്രണയത്തില്‍ നിന്നും തന്നെ അടര്‍ത്തിമാറ്റിയ വീട്ടുകാരോടും സമൂഹത്തിനോടും തീര്‍ത്ത് ഒരു പകവീട്ടല്‍ ആയിവേണം അജിത്തുമായുള്ള വിവാഹത്തെകാണാന്‍.തന്റെ ഡയറിയില്‍ നന്ദിതതന്നെഎഴുതി, “ ഒരിക്കലും അഡ്ജസ്റ്റ്ചെയ്യാന്‍ പറ്റില്ലെന്നറിഞ്ഞ് കൊണ്ട് തന്നയാണ് ബത്തേരിക്കാരന്‍ അജിത്തിനെ വിവാഹം കഴിച്ചത്.ഒരുവാശിതീര്‍ക്കലായിവേണം അതിനെ കരുതാന്‍.”അജിത്തിനെ നന്ദിതസ്നേഹിച്ചിരുന്നില്ലേ? മാനം കാണതെ വച്ച മയില്‍പ്പീലിപോലെ നന്ദിതയുടെ പ്രണയമെല്ലാം തനിക്കാ‍യ്മാത്രംസൂക്ഷിക്കുമ്പോഴും ,നന്ദിതയുടെ ഓര്‍മ്മകളില്‍ ഇടക്കിടെഈറനണീയുമ്പോഴും,അജിത്തിന്നും പറയുന്നൂ തന്നെപ്പൊലെ നന്ദിത മറ്റാരെയും ഇത്രആഴത്തില്‍ സ്നേഹിച്ചിരുന്നില്ല എന്ന്.ആ ഓര്‍മ്മകളുടെ ആഴത്തില്‍ ഉണ്ടും ഉറങ്ങിയുംഅജിത്തിന്നും പകരം വീട്ടുകയാണ് മരണത്തിനോട്, നന്ദിതയോട്, തന്നോട് തന്നെ.”നിന്നെമറക്കുകയെന്നാല്‍ മൃതിയാണ് ,ഞാന്‍ നീ മാത്രമാണ് “ ഇതെഴുതിവച്ച് നന്ദിതകടന്ന് പോയപ്പോള്‍ ഈ വരികളിലേക്ക് തന്റെ ജീവിതത്തെ എഴുതിച്ചേര്‍ക്കുകയായിരുന്നു അജിത്ത്.നീട്ടിക്കൊതിപ്പിച്ച് പൊടുന്നനേ തന്നില്‍ നിന്നും അടര്‍ത്തിയെടുത്ത പ്രണയത്തോട്,ജീവിതത്തോട് തീര്‍ക്കുന്ന പകതീര്‍ക്കല്‍.
മരണത്തെ പ്രണയിച്ച് അതിലേക്ക് നടന്ന് കയറല്‍ ഒരുനിമിഷത്തെ അവിവേകമോ ദുര്‍ബലതയോ അല്ല,ജീവിതത്തില്‍ നിന്നുള്ള ഓളിച്ചോട്ടമല്ല,എന്റെ പുലരികള്‍ ഇന്ന് കൂടുതല്‍ ദീപ്തമാകുന്നത് അതില്‍ നീ കൂടിഎനിക്കായ് വെളിച്ചം തരുമ്പോഴാണ് , എന്റെ ജീവിതം കൂടുതല്‍ സംഗീതാത്മകമാകുന്നത് അതില്‍നീ കൂടിചേര്‍ന്ന് പാടുമ്പോഴാണ് . ആ വെളിച്ചവും സംഗീതവും എന്നില്‍ നിന്നടര്‍ത്തിയെടുത്ത്ഒടുവില്‍ ഞാന്‍ മാത്രമാകുമ്പോള്‍ പിന്നെ എനിക്കെന്തിനീ ജീവിതം?ജീവിതത്തിന്റെ ഈ ശൂന്യതയിലേക്കാണ് മരണം പലപ്പോഴും കടന്ന് വരുന്നത്.
പ്രണയതിരസ്കാരം കൊണ്ട്,ഒരുപാതിരാവില്‍ വരണമാല്യമണിഞ്ഞ് പ്രേയസ്വിയുടെ വിവാഹമുഹൂര്‍ത്തത്തില്‍ ഏതോ ഒരുമരക്കൊമ്പില്‍ ജീവിതം ഊതിക്കെടുത്തുമ്പോള്‍ ഇടപ്പള്ളിക്ക് അത് കേവലം മരണം മാത്രംആയിരുന്നില്ല,ഒരു വ്യ്‌വസ്ഥിതിയോടും വിശ്വാസനിരാസത്തോടും എതിരായ പ്രതിഷേധം കൂടി ആയിരുന്നിരിക്കണം.
തന്റെ പ്രിയപ്പെട്ട മഞ്ഞനിറങ്ങളുടെസൂര്യകാന്തിപ്പാടങ്ങളില്‍ നില്‍ക്കുമ്പോള്‍, താന്‍ ആ മഞ്ഞ് നിറങ്ങളിലേക്ക് ലയിക്കുന്നതായി തോന്നിയനിമിഷം ശിരസ്സിലേക്ക് ഒരു വെടിയുണ്ട പായിച്ച് ആമഞ്ഞപ്പൂക്കള്‍ക്കിടയിലേക്ക് മരിച്ച് വീഴുമ്പോള്‍ വാങ്ഗോഘിന് അത്  ആത്മഹത്യയായിതോന്നിയിരിക്കില്ല.
സ്വന്തം മുഖം ഓവനിലേക്ക് തിരുകിവച്ച് ശിരസ്സ് വെന്ത് മരിക്കുമ്പോള്‍ അമേരിക്കന്‍ കവയത്രി സില്വിയോപ്ലാത്ത്,വിലപിച്ചിരിക്കണം,ഇതിലും തീവ്രവേദനകള്‍ എനിക്ക്തന്ന ലോകമേ ഇതെനിക്ക് മഞ്ഞില്‍ മുക്കിയ വെണ്‍ തൂവല്‍കൊണ്ട് എന്നെ തഴുകുന്നത് പോലെസുഖകരമായിരിക്കുന്നൂ…
“ പ്രണയത്തിന്റെ കഠിന വേദന എനിക്ക്പ്രിയങ്കരമാണ് , എന്റെ പ്രണയം പോലെയാണ് എന്റെ മരണമെങ്കില്‍ ഞാന്‍ മരിച്ച് കൊള്ളട്ടെ”എന്നെഴുതിയ റഷ്യന്‍ കവി അലക്സാണ്ടര്‍ പുഷ്കില്‍ സ്വന്തം ഭാര്യയുടെ കാമുകനില്‍ നിന്നും വെട്ട് കൊണ്ട്മരിക്കുമ്പോള്‍ അതും പ്രണയത്തിന്റെ ആത്മാര്‍പ്പണമായി വേണം കരുതാന്‍.
ഒരു മുഴം കയറില്‍ ഒരു വിഷാദം പൊലെ തൂങ്ങിയാടുക,ഒരു തീവണ്ടിക്ക് മുന്നിലേക്ക് ഒരു തളികയിലെന്നപോലെ സ്വന്തം ജീവിതം വച്ച് കൊടുക്കുക,വിഭ്രാന്തിപൂണ്ടമസ്തിഷ്കത്തിലേക്ക് ഒരു വെടിയുണ്ട് ഉതിര്‍ത്ത് ഒരു ഉണര്‍ച്ചയോടെ ഈ ജീവിതം കുടഞ്ഞെറിയുക,ഒരു കാല്പനികന് ഇതെല്ലാം നിലാവില്‍ പൊങ്ങിപ്പറക്കുന്ന ഒരു തൂവല് പോലെ സുന്ദരാനുഭവമാണ് കാഴ്ചക്കാരന് അത് കേവലം ആത്മഹത്യയും.കാഴ്ചക്കാരന് വേണ്ടിയല്ല ഒരാളും അത്മഹത്യ ചെയ്യുന്നത്.അവനവന് വേണ്ടിത്തന്നെയാണ്. അവര്‍ ഈ ലോകവും പ്രിയപ്പെട്ടവരെയും ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് എത്ര വേദനയോടെആയിരിക്കണം?അത്മഹത്യ പലപ്പൊഴും സുഹൃത്തുക്കളേയോ പ്രിയപ്പെട്ടെവരെയോ മാത്രമല്ലഅവനനനെത്തന്നെ ബോധ്യപ്പെടുത്താനാവാത്ത സമസ്യ ആയിമാറുന്നൂ..

No comments:

Post a Comment