Monday, April 1, 2013

പെയ്ത്ത്


വര്‍ത്തമാ‍നത്തിലലിഞ്ഞിരിക്കവേ ഒരു മഴ.
ഇല ചൂടി ഒരു കുടയായ് നമ്മള്‍
വാക്കിന്‍ തുള്ളികളിലെല്ലാം മഴനനവ്
മനം പെയ്ത് മനസ്സു പെയ്ത് വര്‍ത്തമാനത്തിന്റെ തുള്ളി മുറിയാതെ...
വാക്കിന്‍ തുള്ളികളുതിര്‍ത്ത് നീ മഴയാവുക..
മൊഴികളിലൊഴുകി ഞാനൊരു പുഴയാവാം
സിരകളെ തൊട്ട് ഹൃദയത്തിലുറഞ്ഞ്
പ്രണയചൂടിലാവിയായ് ഒരുമിച്ചൊരു മഴമേഘമാവാം
പെയ്ത് തോര്‍ന്നപ്പോഴൊക്കെയും നെഞ്ചകത്തിത്തിരി ബാക്കിയായി
ഒരു പെരുമഴയാകുമെന്നാരറിഞ്ഞൂ???
അകം വെന്ത ചൂടില്‍ തുള്ളികള്‍ പിന്നെയും ആവിയായി
 
അമ്മക്കിപ്പോഴും കണ്ണീര്‍ പെയ്ത് തോരുന്നേയില്ല..!!!


No comments:

Post a Comment